കമൽഹാസൻ
സിനിമയിലെ മാറികൊണ്ടിരിക്കുന്ന പ്രാധാന്യത്തെകുറിച്ച് സംസാരിച്ച് കമൽഹാസൻ. സിനിമയുടെ വിജയത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന നിലവാരത്തെക്കുറിച്ചും ബോക്സ് ഓഫീസ് കലക്ഷനും ചലച്ചിത്രനിർമാണ കലയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും തമിഴ്‌നാട്ടിൽ നടന്ന നേതൃത്വ ഉച്ചകോടിയിൽ കമൽഹാസൻ സംസാരിച്ചു.
'ഇപ്പോൾ ആളുകൾ എന്നോട് പറയുന്നു ഞാൻ പല രേഖകളിൽ നിന്നും രക്ഷപ്പെടുന്നു എന്ന്. ഞാൻ ഈ മേഖലയിൽ പണ്ടേ എന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ സമ്പ്രദായം മാറിയിരിക്കുന്നു. നിങ്ങൾക്ക് എത്ര കോടി സമ്പാദിക്കാൻ കഴിയും എന്നതാണ് ഇപ്പോൾ ഈ മേഖലയിൽ പ്രധാനം. അതിൽ ഗുണനിലവാരത്തിന് വിലയില്ല. ഞാൻ എന്റെ പരീക്ഷ എത്ര നന്നായി എഴുതുന്നു എന്നതിനെക്കുറിച്ചോ എന്റെ ഉള്ളടക്കം എന്താണെന്നതിനെക്കുറിച്ചോ ഇവിടെ പ്രാധാന്യമില്ല. ആരും എന്റെ ലേഖനം വായിക്കുന്നില്ല. അവർ എന്റെ കൈയിൽ എത്ര ലേഖനങ്ങൾ ഉണ്ടെന്നാണ് നോക്കുന്നത്. എനിക്ക് താൽപ്പര്യമില്ലാത്ത ഒന്നിലേക്ക് എന്നെ തള്ളിവിടുന്ന ആധിപത്യത്തിൽ ഞാൻ ഇപ്പോഴും കഷ്ടപ്പെടുന്നു' കമൽഹാസൻ പറഞ്ഞു.
'എനിക്ക് പ്രധാനം മികവാണ്, എന്നാൽ അവർ ശ്രദ്ധിക്കുന്നത് അന്തിമഫലത്തെ മാത്രമാണ്. അത് പണത്തിൽ ചുരുങ്ങുന്നു. എന്നാൽ കലയെകുറിച്ചുള്ള എന്‍റെ ആശയം ആളുകൾ കലയെ സുഖമമായി കാണണം അവരതിനെ അറിയണം അതിൽ സന്തോഷം കണ്ടെത്തണം എന്നതാണ്' കമൽഹാസൻ പറഞ്ഞു.
മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫിലാണ് കമൽഹാസൻ അവസാനമായി അഭിനയിച്ചത്. രംഗരായ ശക്തിവേൽ നായ്ക്കർ എന്ന ഗുണ്ടാസംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കമൽഹാസൻ ' KH237' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്താൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ആക്ഷൻ ജോഡികളായ അൻബരിവ് സംവിധാനം ചെയ്ത് ശ്യാം പുഷ്കരൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീതം നൽകും. കൂടാതെ, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന KHxRK റീയൂണിയൻ എന്ന് താൽക്കാലിക പേരു നൽകിയിരിക്കുന്ന ചിത്രത്തിലൂടെ കമൽഹാസൻ രജനീകാന്തിനൊപ്പം വീണ്ടും ഒന്നിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.