ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് വലിയൊരു കലയാണ്. കരിയറിലെ ലക്ഷ്യങ്ങൾക്കും ഡെഡ്‌ലൈനുകൾക്കുമിടയിൽ പലപ്പോഴും കുടുംബത്തിനായി മാറ്റിവെക്കേണ്ട സമയം നഷ്ടപ്പെട്ടുപോകാറുണ്ട്. എന്നാൽ, തന്റെ കരിയറും കുടുംബജീവിതവും എങ്ങനെ വേറിട്ടു നിർത്താമെന്ന് തെളിയിക്കുകയാണ് നടി ശോഭിത ധൂലിപാല.
2024ലാണ് ശോഭിതയും തെലുങ്ക് താരം നാഗചൈതന്യയും വിവാഹിതരായത്. വിവാഹശേഷം തന്റെ പ്രൊഫഷണൽ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ശോഭിത മനസ്സ് തുറക്കുകയാണ്. തെലുങ്ക് സിനിമയിലെ വലിയൊരു പാരമ്പര്യമുള്ള കുടുംബത്തിലേക്കാണ് ശോഭിത എത്തിയത് എങ്കിലും, തന്റെ ജോലി തികച്ചും വ്യക്തിപരമായ പരിശ്രമത്തിലൂടെ നേടിയതാണെന്ന് താരം വിശ്വസിക്കുന്നു. ‘ഭർത്താവിന്റെ കുടുംബം സിനിമയിൽ വലിയ സ്വാധീനമുള്ളവരാണെങ്കിലും, അവരെ വെറുമൊരു ഇൻഡസ്ട്രിയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വീട്ടിൽ എത്തുമ്പോൾ അവർ എന്റെ കുടുംബം മാത്രമാണ്. എന്റെ കരിയറിലെ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം സ്വന്തം അധ്വാനത്തിന്റെ ഫലമാണ്. വിവാഹം അതിനെ ബാധിച്ചിട്ടില്ല’ ശോഭിത പറയുന്നു.
പലപ്പോഴും യാത്രകളിലും ഒഴിവുസമയങ്ങളിലും പുസ്തകങ്ങൾ കൂട്ടിനുണ്ടാകും. പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും അവിടുത്തെ സംസ്കാരം മനസ്സിലാക്കാനും എനിക്ക് ഇഷ്ടമാണ്. യാത്രകളിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും കുറിപ്പുകളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വെറുമൊരു വിനോദയാത്ര എന്നതിലുപരി ഓരോ യാത്രയെയും ഒരു പഠനമായി അവർ കാണുന്നു. മറ്റുള്ളവരോടുള്ള മത്സരമോ അമിതമായ ഈഗോയോ ഇല്ലാത്ത ഒരുതരം 'സെൽഫ് അവയർനസ്' ആണ് ശോഭിത പ്രകടിപ്പിക്കുന്നതെന്ന് സൈക്കോളജിസ്റ്റായ ആശിഷ് പിള്ള പറയുന്നു. മറ്റൊരാളുടെ നിഴലിൽ ഒതുങ്ങിപ്പോകാതെ, സ്വന്തം കഴിവിൽ വിശ്വസിക്കുന്നത് ഈ തിരിച്ചറിവിന്റെ ഭാഗമാണ്.
ജോലിയും കുടുംബവും എവിടെ വേർതിരിക്കണമെന്ന് ശോഭിതക്ക് കൃത്യമായി അറിയാം. കുടുംബാംഗങ്ങളെ സ്നേഹമുള്ള മനുഷ്യരായി കാണാൻ കഴിയുന്നത് അവർക്ക് സ്വന്തം വികാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ടാണ്. ഇന്ന് നിങ്ങളെ സന്തോഷിപ്പിച്ച കാര്യങ്ങൾ, സങ്കടപ്പെടുത്തിയ നിമിഷങ്ങൾ, അല്ലെങ്കിൽ ഒരു പ്രത്യേക സാഹചര്യത്തിൽ നിങ്ങൾ എടുത്ത തീരുമാനം എന്നിവ എഴുതാം. ഇത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വായിക്കുമ്പോൾ നിങ്ങളുടെ ചിന്താഗതി എങ്ങനെയാണെന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാകുമെന്ന് ആശിഷ് പിള്ള പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.