കെ.എൽ. രാഹുലിനും ആതിയ ഷെട്ടിക്കും കോടികളുടെ വിവാഹ സമ്മാനം? യാഥാർഥ്യം വെളിപ്പെടുത്തി കുടുംബം

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിനും ബോളിവുഡ് നടി അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികളുടെ സമ്മാനങ്ങൾ എന്ന വാർത്ത കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. അതിയയുടെ പിതാവും ബോളിവുഡ് നടനുമായ സുനിൽ ഷെട്ടിയും ഭാര്യയും ചേർന്ന് വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വിലവരുന്ന വീടാണെന്നും ബോളിവുഡ് നടന്മാരായ സൽമാൻ ഖാൻ 1.64 കോടിയുടെ ഔഡി കാറും അർജുൻ കപൂർ 1.5 കോടി വിലവരുന്ന ഡയമണ്ട് നെക്‌ലേസും ജാക്കി ഷ്രോഫ് 30 ലക്ഷത്തിന്റെ വാച്ചും സമ്മാനമായി നൽകിയെന്നുമൊക്കെയായിരുന്നു പ്രചരിച്ചത്.

ഒപ്പം വിരാട് കോഹ്‍ലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും ചേര്‍ന്ന് 2.17 കോടി വിലമതിക്കുന്ന ബി.എം.ഡബ്ല്യു കാർ വിവാഹ സമ്മാനമായി നല്‍കിയെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി 80 ലക്ഷത്തിന്റെ കവാസാക്കി നിഞ്ച ബൈക്ക് സമ്മാനിച്ചുവെന്നുമെല്ലാം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഇപ്പോൾ അതിയയുടെ കുടുംബമാണ് രംഗത്ത് എത്തിയിരിക്കുന്നത്.

പ്രചരിക്കുന്ന സമ്മാന വാർത്തകളൊന്നും സത്യമല്ലെന്നാണ് അതിയയുടെ പിതാവായ സുനിൽ ഷെട്ടി പറയുന്നത്. ‘പുറത്തുവന്ന എല്ലാ റിപ്പോർട്ടുകളും തികച്ചും അടിസ്ഥാനരഹിതവും അസത്യവുമാണ്. തെറ്റായ വാർത്തകൾ നൽകുംമുമ്പ് ബന്ധപ്പെട്ട കുടുംബാംഗങ്ങളോട് അന്വേഷിക്കണമെന്ന് ഞങ്ങൾ മാധ്യമങ്ങളോട് അപേക്ഷിക്കുന്നു’-അദ്ദേഹം പറഞ്ഞു.

സുനിൽ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസിൽ ജനുവരി 23നായിരുന്നു കെ.എൽ രാഹുലിന്റേയും നടി അതിയ ഷെട്ടിയുടേയും വിവാഹ ചടങ്ങുകൾ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അതിയയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പ​​​ങ്കെടുത്തത്. ഐ.പി.എൽ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടെയും കുടുംബം അറിയിച്ചു.

Tags:    
News Summary - Expensive gifts for Athiya Shetty and KL Rahul clarifies the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.