നടൻ ആസിഫ് അലിക്കെതിരെ ഗുരുതര ആരോപണവുമായി തിരക്കഥാകൃത്തും സംവിധായകനുമായ ശരത് ചന്ദ്രൻ വയനാട്. ഏഴ് വർഷം മുൻപ് നൽകിയ സ്ക്രിപ്റ്റ് ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നാണ് സംവിധായകന്റെ ആരോപണം.നാല് ദിവസത്തിനകം വായിച്ചിട്ട് തരാമെന്നാണ് പറഞ്ഞത്. എന്നാൽ ഇതുവരെ യാതൊരു പ്രതികരണമില്ലെന്നും സംവിധായകൻ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചതി'യുടെ പ്രസ്മീറ്റിൽ പറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ആസിഫ് അലി. നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞിട്ടാണ് തൊടുപുഴയിൽ സ്ക്രിപിറ്റ് കൊണ്ടുപോയി കൊടുക്കുന്നത്. കഥയും പറഞ്ഞു. ഏഴ് കൊല്ലമായിട്ടും ആ തിരക്കഥ അദ്ദേഹം വായിച്ചിട്ടില്ല. ഫോൺവിളിച്ചാൽ എടുക്കുകയുമില്ല. എന്താണ് ചെയ്യേണ്ടത്. ആദ്യം സിനിമക്കാരാണ് നന്നാവേണ്ടത്. അപ്പോൾ ഇവിടെ നല്ല സിനിമയുണ്ടാകും- ശരത്ചന്ദ്രൻ വയനാട് വ്യക്തമാക്കി.
ഇന്നത്തെ യുവതാരങ്ങൾ സാമാന്യ മര്യാദ കാണിക്കണമെന്ന് എനിക്ക് നിര്‍ബന്ധമായിട്ട് പറയേണ്ടി വരുന്നു. തിരക്കഥ ഇഷ്ടമായില്ലെങ്കിൽ തിരിച്ചു തന്നൂടെ- സംവിധായകൻ ചോദിക്കുന്നു. ചതിയുടെ വഴികളിലൂടെയാണ് ഈ സിനിമ പോകുന്നത്. സിനിമയിലും ജീവിതത്തിലും എന്നെ പലരും ചതിച്ചിട്ടുണ്ട് സംവിധായകൻ പ്രസ്മീറ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.