മുംബൈ: 'കാന്താ ഞാനും വരാം, ലണ്ടനിൽ വാക്സിനെടുക്കാൻ' എന്ന പാട്ടാണിപ്പോൾ ചില ഇന്ത്യക്കാരുടെ മനസ്സിൽ. കോവിഡ് വാക്സിൻ സ്വീകരിക്കാൻ എത്രയും പെട്ടന്ന് ബ്രിട്ടനിലേക്ക് പോകാനുള്ള മാർഗം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടി വരികയാണ്. ഫൈസര്‍ വാക്‌സിന് ബ്രിട്ടിഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കുത്തിെവപ്പിനായി ബ്രിട്ടനിലേക്ക് പോകുന്നതിനെക്കുറിച്ച് നിരവധി ഇന്ത്യക്കാരാണ് അന്വേഷിക്കുന്നതെന്ന് ട്രാവല്‍ ഏജൻറുമാര്‍ പറയുന്നു.
അടുത്തയാഴ്ച പൊതുജനങ്ങള്‍ക്കായി ബ്രിട്ടനില്‍ കൂട്ട വാക്‌സിനേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ പങ്കെടുക്കാൻ വഴിയുണ്ടോയെന്നാണ് പലരും അന്വേഷിക്കുന്നത്. ഈ അവസരം മുതലെടുക്കാൻ ത്രീ നൈറ്റ് പാക്കേജ് തയാറാക്കുന്ന ട്രാവൽ ഏജൻസികളുമുണ്ട്. അതും ഇന്ത്യക്കാർക്ക് വാക്സിൻ ലഭ്യമാകുമോയെന്ന് പോലും പറയാൻ സാധിക്കാത്ത ഈ ഘട്ടത്തിൽ. വയോധകർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യം വാക്സിൻ നൽകുകയെന്നാണ് ബ്രിട്ടൻ അറിയിച്ചിരിക്കുന്നത്.
അമേരിക്കൽ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിൻെറ രണ്ടു ഡോസ് വീതം നല്‍കുന്നതിനാണ് സ്വതന്ത്ര റെഗുലേറ്ററായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ വിശകലനത്തിന് ശേഷം ബ്രിട്ടൻ അനുമതി നല്‍കിയത്.
ഇതിനുശേഷം ഓഫ് സീസൺ ആയിട്ടുകൂടി നിരവധി അന്വേഷണങ്ങളാണ് ഓഫിസിലെത്തുന്നതെന്ന് മുംബൈയിലെ ട്രാവൽ ഏജൻറ് പറയുന്നു. വാക്സിൻ ലഭിക്കുന്നതിന് എങ്ങിനെ ബ്രിട്ടനിൽ പോകാം, എന്ന് പോകാനാകും എന്നൊക്കെയാണ് പലരും അന്വേഷിക്കുന്നതെന്ന് ഈസ്മൈട്രിപ്പ്ഡോട്ട്കോം സഹസ്ഥാപകനും സി.ഇ.ഒയുമായ നിഷാന്ത് പിത്തി പറഞ്ഞു.
വാക്സിനേഷനുവേണ്ടി പോകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ത്രീ-നൈറ്റ് പാക്കേജ് ആലോചനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് നിരക്ക് സംബന്ധിച്ച ചർച്ചകൾ ഒരു എയർലൈനുമായി പുരോഗമിക്കുകയാണ്. താമസ പാക്കേജുകളെ കുറിച്ച് ലണ്ടനിലെ ഹോട്ടലുകളുമായി ചർച്ച നടത്തി കഴിഞ്ഞു. പാക്കേജ് എടുക്കുന്നവർക്ക് വാക്സിൻ ലഭിക്കുന്നത് സംബന്ധിച്ച് ചില ആശുപത്രികളുമായും ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ക്വാറൻറീൻ സംബന്ധിച്ച യു.കെ സർക്കാറിൻെറ ചില നിബന്ധനകൾ ത്രീ-ൈനറ്റ് പാക്കേജിന് തടസ്സമാകുമോയെന്നും അന്വേഷിച്ച് വരികയാണ്. ഈമാസം 15 മുതല്‍ യു.കെയില്‍ എത്തുന്ന ഏതൊരു വിദേശിയും അഞ്ചു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആറാം ദിവസം ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്നുമാണ് യു.കെ സര്‍ക്കാറിൻെറ തീരുമാനം. പരിശോധനയില്‍ കോവിഡ് നെഗറ്റീവായാല്‍ പുറത്തിറങ്ങാന്‍ സാധിക്കും.
പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് ഈ നിര്‍ബന്ധിത ക്വാറൻറീന്‍ ആവശ്യമുണ്ടോയെന്ന വ്യക്തത വരേണ്ടതുണ്ടെന്ന് നിിഷാന്ത് പറഞ്ഞു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ വാക്‌സിനേഷന്‍ ലഭിക്കാന്‍ അര്‍ഹരാണോയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.