സ്വന്തം രാജ്യത്തുപോയി കൂട്ട ബലാൽസംഗത്തിന് ഇരയാകൂ.. താൻ നേരിട്ട വംശീയ വെറിയെക്കുറിച്ച് പ്രിയങ്ക ചോപ്ര

നടി പ്രിയങ്ക ചോപ്രയുടെ 'അണ്‍ഫിനിഷ്ഡ്' എന്ന പുസ്തകത്തിലൂടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളെ കുറിച്ചാണ് പ്രിയങ്ക പുസ്തകത്തിലൂടെ പങ്കുവച്ചത്. യു.എസില്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് പുസ്തകത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഗായിക കൂടിയായ താരം 'ഇന്‍ മൈ സിറ്റി' എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കിയിരുന്നു. ഇത് റിലീസ് ചെയ്തതിന് പിന്നാലെയാണ് വംശീയാധിക്ഷേപത്തിന് ഇരയായത്. വലിയൊരു വേദിയില്‍ ആദ്യത്തെ ഗാനം പുറത്തിറക്കാനായതിന്‍റെ ആവേശത്തിലായിരുന്നു. എന്നാൽ വംശീയ വിദ്വേഷം അടങ്ങുന്ന മെയിലുകളും ട്വീറ്റുകളുമാണ് തനിക്ക് ലഭിച്ചതെന്ന് പ്രിയങ്ക പറയുന്നു.

"ഇരുണ്ട നിറമുള്ള തീവ്രവാദി എന്തിനാണ് അമേരിക്കയെ പ്രോത്സാഹിപ്പിക്കുന്നത്, മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ച് പോകൂ, ബുര്‍ഖ ധരിക്കൂ, തിരിച്ച് നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങൂ കൂട്ട ബലാത്സംഗത്തിനിരയാകൂ.." എന്നിങ്ങനെയായിരുന്നു സന്ദേശങ്ങള്‍. ഇന്നും തനിക്കിത് എഴുതാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്.

നടിയാകുന്നതിന് മുൻപ് വിദേശത്ത് ആന്‍റിക്കൊപ്പം താമസിച്ച് പഠിച്ചിരുന്നു പ്രിയങ്ക. ഈ നാളുകളിൽ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് നേരത്തെയും പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളുമാണ് പ്രിയങ്കയുടെ അണ്‍ഫിനിഷ്ഡ് പുസ്തകത്തില്‍ പറയുന്നത്.

Tags:    
News Summary - Priyanka Chopra talks about the racial hatred she faced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT