പാലക്കാട്: മഹാകവി ഒളപ്പമണ്ണയുടെ സ്മാരകമായി പെരിങ്ങോട്ടുകുറുശി പരുത്തിപ്പുള്ളിയിൽ നിർമിച്ച സാംസ്കാരിക കേന്ദ്രം മേയ് 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വൈകീട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് സ്മാരകം നിർമിക്കാൻ തീരുമാനിച്ചത്. ഒളപ്പമണ്ണ അന്തരിച്ച്, രണ്ട് പതിറ്റാണ്ടിനുശേഷമാണ് സ്മാരകം ഉയരുന്നത്. കുഴൽമന്ദം -തിരുവില്വാമല റൂട്ടിൽ പെരുങ്ങോട്ടുകുറുശി പരുത്തിപ്പുള്ളിയിലാണ് ഒളപ്പമണ്ണ സ്മാരകമായി മനോഹരമായ ഇരുനില കെട്ടിടം നിർമിച്ചത്. 2500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 150 പേർക്ക് ഇരിക്കാവുന്ന ഹാൾ, ഓഫിസ് മുറി, ലൈബ്രറി, വിശ്രമമുറി എന്നിവയുണ്ട്. 300 പേർക്ക് ഇരിക്കാവുന്ന ഓപൺ ഓഡിറ്റോറിയവും സജ്ജമായി. സാംസ്കാരിക വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് ജലസേചന വകുപ്പ് കൈമാറിയ ഭൂമിയിലാണ് മന്ദിരം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.