ബാലകൃഷ്ണൻ മാസ്റ്റർ പുസ്തക വായനയിൽ

അക്ഷരവെട്ടത്ത് ആറരപ്പതിറ്റാണ്ടിന്റെ നിറസാന്നിധ്യമായി ബാലകൃഷ്ണൻ മാസ്റ്റർ

വായന ദിനം

നന്മണ്ട: അക്ഷരം അഗ്നിയാണെന്ന തിരിച്ചറിവിലാണ് നന്മണ്ട 13ലെ വടക്ക് വീട്ടിൽ കണ്ടി ബാലകൃഷ്ണൻ മാസ്റ്റർ (74). അക്ഷര വെട്ടത്ത് ആറര പതിറ്റാണ്ടിന്റെ നിറസാന്നിധ്യമായി മാറിയ ഈ സമാന്തര കലാലയ അധ്യാപകൻ പറയുന്നത്, ഒരുനല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന് തുല്യമാണെന്നാണ്.

ഒമ്പതാം വയസ്സിൽ കൃഷ്ണഗാഥ വായിച്ചുകൊണ്ടാണ് തുടക്കം. ആ മധുരിമയിൽ 65 വർഷത്തിനിടെ ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ച് സാരാംശങ്ങൾ ഹൃദിസ്ഥമാക്കി. അവശതകൾക്കിടയിലും ഈ അക്ഷരസ്നേഹി വായനയുടെ ലോകത്താണ്. വായനശാലയായിരുന്നു നേരത്തെ വായനവേദിയെങ്കിൽ ഇന്ന് സ്വന്തം വീട് അക്ഷരപ്പുരയാണ്. അവിവാഹിതനായി കഴിയുന്ന ഈ അധ്യാപകന് പുസ്തകങ്ങളോട് മാത്രമാണ് പ്രണയം.

ജില്ലയിലെ ഒട്ടനവധി പാരലൽ കോളജുകളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. ആംഗലേയ ഭാഷയിലുള്ള കഥകളും നോവലുകളും കവിതകളും വായിച്ചവയിൽപെടും. മലയാള സാഹിത്യത്തിലാവട്ടെ കവിതകളോടാണ് പ്രിയം.

Tags:    
News Summary - Balakrishna master still reading at 74

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT