ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതിയെ മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകി കാറിലിട്ട് ബലാത്സംഗം ചെയ്തു

ന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് മാളിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകി കാറിലിട്ട് ബലാത്സംഗം ചെയ്തതായി പരാതി. 27കാരിയായ എൻജിനീയറിങ് ബിരുദധാരിയാണ് ഗുരുഗ്രാമിലെ മാളിൽ ബലാത്സംഗത്തിനിരയായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ജോലി തിരയുന്നതിനിടെ ഓൺലൈൻ വഴിയാണ് തുഷാർ ശർമ എന്നയാളെ യുവതി പരിചയപ്പെടുന്നത്. ഇയാൾ ഇന്റർവ്യൂവിനെന്ന് പറഞ്ഞ് യുവതിയോട് മാളിലേക്ക് എത്താൻ ആവശ്യപ്പെട്ടു. ഉച്ചക്ക് ഒരുമണിയോടെ സർട്ടിഫിക്കറ്റുകളുമായി എത്തിയ യുവതിയെ ശർമ മാളിന്റെ താഴ്ഭാഗത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുകൊണ്ടുപോയി. ശേഷം ഇയാൾ നൽകിയ വെള്ളം കുടിച്ചതോടെ ബോധരഹിതയായ യുവതിയെ പാർക് ചെയ്തിരുന്ന കാറിനുള്ളിലേക്ക് വലിച്ചുകയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം മാളിന്റെ പാർക്കിങ് പ്രദേശത്ത് ഉപേക്ഷിക്കുകയും, സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടാൻ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Young woman who was called with a job offer was given drugged water and raped in a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.