മൂന്നു വയസുകാരിയെ കൊലപ്പെടുത്തി, ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലുപേക്ഷിച്ച അമ്മ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ മൂന്നു വയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. മൂത്ത മകളെ കൊന്ന ശേഷം ഒരു മാസം പ്രായമുള്ള ഇളയ കുട്ടിയെ വീട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സുന്ദർപുര സ്വദേശി ജ്യോത്‌സ്‌ന (24) യെ ആണ് പൊലീസ് പിടികൂടിയത്. വീടിന് 10 കിലോമീറ്റർ അകലെ നിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്‌ടോബർ 13 പുലർച്ചെയാണ് യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്ന് കളഞ്ഞത്. നവജാത ശിശുവിന്റെ കരച്ചിൽ കേട്ട് എത്തിയ അയൽവാസിയാണ് മുറിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്. ശനിയാഴ്ച അറസ്റ്റ് ചെയ്തത യുവതിയെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി.

കൂലിപ്പണിക്കാരനായ ഭർത്താവ് സോംപാൽ ബാലായി അപൂർവമായി മാത്രമേ വീട്ടിൽ എത്താറുള്ളു. മൂന്ന് വർഷത്തിനിടെ യുവതി രണ്ട് പെൺമക്കൾക്ക് ജന്മം നൽകി. രണ്ടു പെൺകുട്ടികളെയും വളർത്താൻ സാധിക്കാത്തതുകൊണ്ടാണ് ഇത്തരമൊരു ഹീനകൃത്യം ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - Woman strangles 3-year-old daughter after giving birth to second

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.