സ്വന്തം കുട്ടി മരിക്കാതിരിക്കാൻ സഹോദരന്റെ കുഞ്ഞിനെ ബലി നൽകി; ദമ്പതികൾ അറസ്റ്റിൽ

അംരോഹ: ഉത്തർപ്രദേശിൽ മന്ത്രവാദത്തിന്‍റെ ഭാഗമായി സഹോദരന്റെ 18 മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ ദമ്പതികൾ അറസ്റ്റിൽ. അംരോഹ ജില്ലയിൽ മലങ്ക്പൂരിലെ ആദംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന സംഭവം. സംഭവത്തിൽ സരോജ ദേവി എന്ന യുവതിയും അവരുടെ ഭർത്താവുമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

ദമ്പതികളുടെ മൂന്ന് മക്കൾ ജനനത്തിന് തൊട്ടുപിന്നാലെ മരണപ്പെട്ടിരുന്നു. അതിനിടെ, സരോജ ദേവി നാലാം തവണയും ഗർഭിണിയായി. ഈ കുട്ടിയും നഷ്ടപ്പെടുമോ എന്ന ചിന്തയിൽ സരോജ ദേവിയും ഭർത്താവും മന്ത്രവാദിയെ സമീപിച്ചു. കുഞ്ഞ് മരിക്കാതെ ബാക്കിയാകണമെങ്കിൽ വേറൊരു കുഞ്ഞിനെ ബലിനൽകണമെന്ന് മന്ത്രവാദി പറഞ്ഞു. ഇയാളുടെ നിർദേശപ്രകാരം അവർ സഹോദരന്‍റെ കുഞ്ഞിനെ ബലികഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. അടുത്ത ദിവസം കുട്ടിയുടെ ശരീരഭാഗങ്ങൾ കരിമ്പിൻ പാടത്ത് കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായും മന്ത്രവാദിയുടെ നിർദേശം അനുസരിച്ചാണ് കുട്ടിയെ ബലി നൽകിയതെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Woman sacrifices her 18-month-old nephew as part of 'tantrik' ritual in Amroha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.