ഭര്‍ത്താവിനെ കാമുകന്‍റെ സഹായത്തോടെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പലയിടത്ത് ഉപേക്ഷിച്ച ഭാര്യ പിടിയില്‍

ലഖ്‌നൗ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടത്തും ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിലാണ് സംഭവം. ചന്ദൗസിയിലെ ചുന്നി എന്ന പ്രദേശത്തെ ഷൂ വ്യാപാരിയായ രാഹുൽ(40) എന്നയാളാണ് കൊല്ലപ്പെട്ടത്. രാഹുലിൻ്റെ ഭാര്യയായ റൂബി ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് അന്വേഷണത്തിലാണ് ഭാര്യയെയും കാമുകനെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

ഡിസംബർ 15-ന് ചന്ദൗസിയിലെ പത്രൗവ റോഡിലെ ഈദ്ഗാഹിന് സമീപത്തുനിന്നും ശരീരഭാഗങ്ങൾ അടങ്ങിയ കറുത്ത പോളിത്തീൻ ബാഗുകൾ നാട്ടുകാരിൽ നിന്ന് കണ്ടെത്തിയ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നു. പ്രദേശവാസികൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോളിത്തീൻ ബാഗുകൾ പരിശോധിച്ചപ്പോൾ മനുഷ്യ ശരീരം കഷണങ്ങളാക്കിയതാണെന്ന് പോലീസ് കണ്ടെത്തി.

മൃതദേഹത്തിൻ്റെ തലയും കൈയ്യും കാലുകളും മുറിച്ചുമാറ്റിയിരുന്നതിനാൽ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താൻ പോലും കഴിയാതെ പ്രാഥമിക തിരച്ചിൽ തന്നെ സങ്കീർണ്ണമാക്കിയതായും പോലീസ് പറഞ്ഞു. എന്നാൽ പോലീസിന് ലഭിച്ച കൈകളിൽ രാഹുൽ എന്ന പേര് പച്ചകുത്തിയതായി ശ്രദ്ധയിൽപ്പെട്ടതാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്.

കാണാതായവരുടെ രേഖകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു . നവംബർ 24ന് അതേ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചുന്നി മൊഹല്ലയിൽ താമസിക്കുന്ന ഭാര്യ റൂബി ഭർത്താവ് രാഹുലിനെ കാണാനില്ലെന്ന് പരാതി നൽകിയതായി പോലീസ് കണ്ടെത്തി. റൂബിയെ ചോദ്യം ചെയ്തതോടെ മൊഴികളിലെ പൊരുത്തം പോലീസിന് സംശയത്തിന് ഇടനൽകി.

കൂടുതൽ ചോദ്യം ചെയ്തതേടെ റൂബി കൊലപാതകക്കുറ്റം സമ്മതിച്ചു. നവംബർ 17-18 തീയതികളിൽ രാത്രിയിൽ കാമുകനായ ഗൗരവത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും ഭർത്താവ് രാഹുൽ പരസ്പരം കാണുകയും തുടർന്ന് റൂബി രാഹുലിൻ്റെ തലയിൽ ഒരു ഭാരമുള്ള വസ്‌തുക്കളും അടിക്കുകയും ചെയ്തു.രാഹുൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു.

റൂബിയും ഗൗരവും മൃതദേഹം ഒരു കട്ടർ മെഷീൻ ഉപയോഗിച്ച് തലയും കൈകാലുകളും വെട്ടിമാറ്റി. റൂബി മാർക്കറ്റിൽ നിന്ന് വാങ്ങിയ വലിയ കറുത്തകവറുകളിൽ രാഹുലിൻ്റെ തലയും കൈകാലുകളും ഒരു ബാഗിലാക്കി, ചന്ദൗസിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള രാജ്ഘട്ടിനടുത്തുള്ള ഗംഗാ നദിയിലേക്ക് പ്രതികൾ വലിച്ചെറിഞ്ഞതായും ശരീരം മറ്റൊരു ബാഗിലാക്കി പത്രൗവ റോഡ് പ്രദേശത്തെ ഈദ്ഗാഹിൻ പിന്നിൽ ഉപേക്ഷിച്ചതായും പോലീസ് പറഞ്ഞു.

Tags:    
News Summary - A wife has been arrested for killing her husband with the help of her lover and dismembering his body and dumping it in various places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.