ജ്വല്ലറിയുടെ പൂട്ട് അറുത്തുമാറ്റി വെള്ളി ആഭരണങ്ങൾ കവർന്നു

കട്ടപ്പന: മുളകുപൊടി വിതറി ജ്വല്ലറിയുടെ പൂട്ട് അറുത്തുമാറ്റി 2,57,500 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നു. പുറ്റടിയിലെ ന്യൂമരിയ ജ്വല്ലറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് 2,57,500 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നത്.

ശനിയാഴ്ച രാത്രി നടന്ന മോഷണം പിറ്റേന്ന് ഉച്ചകഴിഞ്ഞാണ് പുറംലോകം അറിയുന്നത്. വെള്ളി ആഭരണങ്ങളും ഒരുഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. സ്വർണാഭരണങ്ങൾ ഉടമയായ അമ്പലമേട് അഞ്ചനാട്ട് സാജൻ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നതിന്നാൽ നഷ്ടപ്പെട്ടില്ല .

ഞായറാഴ്ച ജ്വല്ലറി അവധിയായിരുന്നതിനാൽ വൈകീട്ട് മൂന്നരയോടെ ഇവിടെ വാഹനം പാർക്കു ചെയ്യാൻ എത്തിയവരാണ് താഴ് അറുത്തിട്ടിരിക്കുന്നത് കണ്ട് ഉടമയെ അറിയിച്ചത്. തുടർന്ന് വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജ്വല്ലറിയിലാകെ മുളകുപൊടി വിതറിയിട്ടുണ്ട്. സ്ഥാപനത്തിൽ നിരീക്ഷണ കാമറ ഉണ്ടായിരുന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - The lock of the jeweler was cut off Silver jewelry was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.