പാലക്കാട്: മുതലമട പറയമ്പള്ളത്ത് യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ പ്രതിയെ സാഹചര്യത്തെളിവുകളുടെ അഭാവത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകി സെഷൻസ് കോടതി വിട്ടയച്ചു. പറയമ്പള്ളം ലക്ഷംവീട് കോളനിയിൽ കെ. ദേവദാസിനെയാണ് കോടതി വിട്ടയച്ചത്. മുതലമട വലിയചള്ളയിൽ അച്യുതന്റെ മകൾ ജ്യോതി (25) കൊല്ലപ്പെട്ട കേസിലാണ് വിധി. 2012ലായിരുന്നു സംഭവം. ജ്യോതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി മൃതദേഹം മാവിൻതോട്ടത്തിനുസമീപത്തെ പാറയിടുക്കിൽ ഒളിപ്പിച്ചെന്നും പിന്നീട് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നുമാണ് കേസ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദേവദാസിനെ അറസ്റ്റ് ചെയ്തത്. സാഹചര്യത്തെളിവുകളുടെ അഭാവം വിചാരണവേളയിൽ പ്രോസിക്യൂഷനു തിരിച്ചടിയായി. ഇതോടെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതിയെ വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.