representational image

ക്രിക്കറ്റ് മത്സരത്തിനിടെ മകനെ അടിച്ചത് ചോദിക്കാൻ ചെന്നയാളെ കൗമാരക്കാർ അരിവാൾ ഉപയോഗിച്ച് ആക്രമിച്ചു

മുംബൈ: ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് മകനെ അടിച്ചത് ചോദിക്കാനെത്തിയ 40കാരനെയും സുഹൃത്തിനെയും കൗമാരക്കാർ ക്രൂരമായി ആക്രമിച്ചു. ഹഡപ്സാർ സ്വദേശിയായ സഞ്ജു പടൻപള്ളു വനവാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നെറ്റിയിൽ കല്ലുകൊണ്ടിടിച്ച പ്രതികൾ തോളിൽ അരിവാൾ കൊണ്ട് മുറിവേൽപിച്ചു.

15, 16 വയസ് പ്രായമായ ആൺകുട്ടികളാണ് ആക്രമണത്തിന് പിന്നിൽ. വ്യാഴാഴ്ച ഹഡപ്സറിലെ കാലേപടൽ ഭാഗത്ത് വെച്ച് ക്രിക്കറ്റ് കളിക്കവേ സഞ്ജുവിന്‍റെ മകനും കൗമാരക്കാരും തമ്മിൽ കശപിശയുണ്ടായിരുന്നു. സഞ്ജുവിന്‍റെ മകന്‍റെ മുതുകിൽ ബാറ്റുകൊണ്ട് അടിച്ച കുട്ടികൾ ബൈക്ക് നശിപ്പിക്കുകയും ചെയ്തു.

സംഭവദിവസം വെകീട്ട് സുഹൃത്ത് മഹാദേവ് സാകേതിനെയും കൂട്ടി സഞ്ജു കുട്ടികളെ കാണാൻ പോയി. എന്നാൽ കൗമാരക്കാർ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ സഞ്ജുവിന്‍റെ ദേഹത്ത് 22 തുന്നലുകളുണ്ട്.

കൗമാരക്കാർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായി എസ്.ഐ വിഷ്ണു വഡ്കർ പറഞ്ഞു. സഞ്ജുവും മഹാദേവും ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - teens attack two men with sickle for asking about Fight over cricket match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.