രഹസ്യബന്ധം ചോദ്യം ചെയ്ത കൗമാരക്കാരനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തി

ബംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത 17കാരനെ മാതാവിന്‍റെ കാമുകൻ കുത്തിക്കൊന്നു. അൾസൂർ സ്വദേശിയും വിദ്യാര്‍ഥിയുമായ നന്ദുവാണ് (17) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നന്ദുവിെൻറ മാതാവ് ഗീതയെയും (37) കാമുകനായ ശക്തിവേലു (35) വിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗീതയുടെ വീട്ടിലേക്ക് ശക്തിവേലു പലപ്പോഴായി വന്നിരുന്നത് നന്ദു എതിർത്തിരുന്നു.

എന്നാല്‍, എതിര്‍പ്പ് അവഗണിച്ച് ഇയാള്‍ തിങ്കളാഴ്ചയും വീട്ടിലെത്തി. ഇത് വീണ്ടും നന്ദു ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ശക്തിവേലു അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് അയൽക്കാരെത്തി നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇരുവരും തമ്മിലുള്ള തർക്കം മൂർച്ചിച്ചപ്പോഴും ഗീത ശക്തിവേലുവിെൻറ ഭാഗം ചേർന്ന് സംസാരിച്ചുവെന്നും സംഭവത്തിൽ ഗീതക്കും പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.

ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം ഗീത മര്‍ഫി ടൗണിലെ വീട്ടിലാണ് നന്ദുവിനോടൊപ്പം താമസിച്ചിരുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഓട്ടോ ഡ്രൈവറായ ശക്തിവേലുവിനെ പരിചയപ്പെട്ടത്. ഇയാള്‍ മോഷണം, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ കേസുകളില്‍ നേരത്തേ പ്രതിയായിരുന്നതായും അൾസൂർ പൊലീസ് പറഞ്ഞു. 

Tags:    
News Summary - teenager killed by his mother's boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.