പ്രമോദ്
ആലത്തൂർ: പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് എട്ടുവർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. നെന്മാറ വക്കാവ് കിഴക്കം പാടത്ത് പ്രമോദിനെയാണ് (41) ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സന്തോഷ് കെ. വേണു ശിക്ഷിച്ചത്. പിഴ അടക്കുന്നപക്ഷം തുകയുടെ പകുതി അതിജീവിതക്ക് നൽകാനും പിഴ അടക്കാത്തപക്ഷം ഒമ്പതുമാസം അധിക തടവും അനുഭവിക്കണം.
2023 ഏപ്രിൽ 10ന് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രമം നടത്തിയെന്നാണ് കേസ്. നെമ്മാറ എസ്.ഐ വിവേക് നാരായണനാണ് അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ചത്. എ.എസ്.ഐ സുശീല അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.എസ്. ബിന്ദു നായരാണ് ഹാജരായത്. നിഷ മോളായിരുന്നു ലൈസൺ ഓഫിസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.