ശ്രീറാം
ശബരിമല : താൽക്കാലിക ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ശബരിമല തീർത്ഥാടകൻ പാടിയിലായി. തമിഴ് നാട് തിരുനെൽവേലി സ്വദേശി ശ്രീറാം (32) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. താൽക്കാലിക ജീവനക്കാരനായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഒന്നരയോടെ മാളികപ്പുറം നടയ്ക്ക് സമീപമായിരുന്നു സംഭവം.
ഒരു മണിക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളിപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ദർശനത്തിനായി ഒരു സംഘം അയ്യപ്പന്മാർ മാളികപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. ക്ഷേത്ര പരിസരം ശുചീകരിക്കുകയാണെന്നും അൽപ നേരം കഴിഞ്ഞേ ദർശനം നടത്താൻ സാധിക്കു എന്നും ബിനീഷ് പറഞ്ഞു. ഇതിൽ ക്ഷുഭിതനായി സംഘത്തിൽ ഒരാൾ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ബിനീഷിനെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.സി ടി വി അടിസ്ഥാനമാക്കി നടത്തിയ പരിശോധയിലാണ് ആക്രമണം നടത്തിയ തീർത്ഥാടകനെ കണ്ട് പിടിച്ചത്. പമ്പയിൽ നിന്നും പിടികൂടിയ ശ്രീറാമിനെ സന്നിധാനം പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.