സുവർണ ക്ഷേത്രത്തിന് സമീപം പുകയില ഉപയോഗിച്ചെന്ന്; യുവാവിനെ നിഹാങ്കുകൾ കുത്തിക്കൊലപ്പെടുത്തി

അമൃത്‌സര്‍: സുവർണ ക്ഷേത്രത്തിന് സമീപം പുകയില ഉപയോഗിച്ചെന്നാരോപിച്ച് രണ്ടു നിഹാങ്ക് സിഖുകാർ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അമൃത്‌സര്‍ ഹർമന്ദിർ സാഹിബിനു സമീപത്തെ മാർക്കറ്റിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ചാതിവിന്ദ് ഗ്രാമത്തിലെ ഹർമൻജിത് സിങ് (35) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഹർമൻജിത് സിങ് മദ്യപിച്ച് പുകയില ഉപയോഗിക്കുന്നതു കണ്ട നിഹാങ്ക് സിഖുകാരായ രണ്ടുപേർ എതിർത്തു. പിന്നാലെ തർക്കമുണ്ടാകുകയും വാൾ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമികൾക്കൊപ്പം ചേർന്ന രമൺജിത്ത് എന്ന യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് കമീഷണർ അരുൺ ലാൽ സിങ് അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്തെ ഒരു ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്യുകയാണ് പിടിയിലായ രമൺജിത്. ആക്രമണത്തിൽ താൻ സ്വയം ചേർന്നതാണെന്നും ആദ്യം മർദിച്ച രണ്ടു പേരെ അറിയില്ലെന്നുമാണ് ഇയാൾ പറയുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഹർമൻജിത്തിനെ സംഘം മർദിക്കുമ്പോൾ സമീപത്തുണ്ടായിരുന്നവർ സഹായിക്കുകയോ പൊലീസിനെ വിളിക്കുകയോ ചെയ്തില്ലെന്നും കമീഷണർ പറയുന്നു. സിഖ് സമുദായത്തിലെ തീവ്ര നിലപാടുകാരായ വിഭാഗമാണ് നിഹാങ്ക്. ഖൽസ പെരുമാറ്റചട്ടം കർശനമായി പാലിച്ചുപോരുന്ന സംഘം ആരോടും യാതൊരു വിധേയത്വവും കാണിക്കാറില്ല.

Tags:    
News Summary - Nihang Sikhs kill man for chewing tobacco near Amritsar's Golden Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.