വര്‍ഗീസ്
മാനന്തവാടി: മദ്യലഹരിയില്‍ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. മക്കിയാട്, ഞാറലോട് തടത്തില്‍ വീട്ടില്‍ കൊച്ചു എന്ന വര്‍ഗീസിനെയാണ് (58) മാനന്തവാടി സ്പെഷല്‍ കോടതി ജഡ്ജി പി.ടി. പ്രകാശന് ശിക്ഷിച്ചത്.
2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം. എടത്തറ കോളനിയിലെ വെള്ളനാണ് കൊല്ലപ്പെട്ടത്. മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വാക്കേറ്റത്തിലേക്ക് നയിക്കുകയും ചുറ്റികകൊണ്ട് വർഗീസ് വെള്ളന്റെ തലക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെള്ളന് മാനന്തവാടി ജില്ല ആശുപത്രിയിലാണ് മരിച്ചത്. തൊണ്ടര്‍നാട് എസ്.എച്ച്.ഒ ആയിരുന്ന എ.യു. ജയപ്രകാശ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ കേസ് പിന്നീട് എ.എസ്.പി ആയിരുന്ന ആനന്ദ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടക്കല്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.