കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് കൊലക്കേസ് പ്രതി മണിച്ചനെ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ. ദീപക് ലാൽ, അരുൺ.പി. രാജീവ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒമ്പതുമണിക്ക് തിരുവനന്തപുരം പേരൂർക്കടക്ക് സമീപം വഴയില ആറാം കല്ലിലെ ലോഡ്ജിലായിരുന്നു സംഭവം. ഇവർ മണിച്ചൻ എന്ന വിഷ്ണുവിനൊപ്പം ഇരുന്ന മദ്യപിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഇവരോടൊപ്പം മദ്യപിച്ചിരുന്ന തിരുമല സ്വദേശി ഹരിലാൽ എന്നയാൾ പരിക്കേറ്റ് ചികിത്സയിലാണ്.

അറസ്റ്റിലായ ദീപക് ലാൽ, അരുൺ.പി. രാജീവ് എന്നിവരും മരിച്ച വിഷ്ണുവും പരിക്കേറ്റ ഹരിലാലും ലോഡ്ജിൽ വെച്ച് മദ്യപിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് പറയുന്നു. വാളുകൊണ്ടാണ് പ്രതികൾ മറ്റ് രണ്ടുപേരെയും വെട്ടിയത്.

ഗുണ്ടാകുടിപ്പകയെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തരപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയാണ് മരിച്ചു. കൃത്യം നടത്തിയ രണ്ടുപേർ ബൈക്കിൽ കയറിപ്പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. നഗരത്തിൽ നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Murder accused hacked to death; Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.