പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തത്തപ്പിള്ളി പന്നക്കാട്ടിൽ നിധിനെ (26) എട്ടുവർഷം തടവിന് ശിക്ഷിച്ചു.30,000 രൂപ പിഴയുമൊടുക്കണം. അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷാണ് ശിക്ഷവിധിച്ചത്. 2019, 2021 വർഷങ്ങളിൽ നാലുതവണ ഇയാൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് കേസ്.
പറവൂർ പൊലീസ് എസ്.ഐ അരുൺ തോമസ് അന്വേഷിച്ച കേസിൽ എസ്.ഐ പ്രശാന്ത് പി.നായരാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ, നിവ്യ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.