സലിൽ കുമാർ
വെള്ളിമാട്കുന്ന്: വീടും സ്ഥലവും ബാങ്ക് ഡെപ്പോസിറ്റും ആവശ്യപ്പെട്ട് മാതാവിനെ വധിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടിൽ സലിൽ കുമാറി (50)നെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞദിവസം 76 വയസ്സുള്ള മാതാവിനെ പണവും സ്വത്തും ആവശ്യപ്പെട്ട് സലിൽ കുമാർ ഉപദ്രവിക്കുകയായിരുന്നു. മാതാവിന്റെ നെഞ്ചത്ത് ഇടിക്കുകയും മുഖത്തടിക്കുകയും ചെയ്തു.
സ്വത്ത് ഇപ്പോൾ എഴുതിത്തരില്ലെന്നു പറഞ്ഞപ്പോൾ മുറിയിലുണ്ടായിരുന്ന നിലവിളക്ക് കൊണ്ട് വയോധികയുടെ തലക്ക് അടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടിലെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി പിടിച്ചുമാറ്റുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശപ്രകാരം എസ്.ഐമാരായ റഷീദ്, മിജോ, എ.എസ്.ഐ വിജേഷ്, സി.പി.ഒ ദീപക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.