കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽപനക്കായി കൊണ്ടുവന്ന 19.240 ഗ്രാം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി മുഹമ്മദ് അയാത്തുളിനെ (32) ഡാൻസാഫും മെഡിക്കൽ കോളജ് പൊലീസും ചേർന്നു ഞായറാഴ്ച വൈകിട്ട് മെഡിക്കൽ കോളജ് എസ്.ഐയും സംഘവും പട്രോളിങ് ഡ്യൂട്ടിക്കിടെ കുറ്റിക്കാട്ടൂർ കോട്ടാംപറമ്പ് റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോൾ പൊലീസിനെ കണ്ട് അസ്വാഭാവികമായി പെരുമാറുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
തടർന്ന് പൊലീസ് തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നതിനിടെ പ്രതി ധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും വിൽപനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗർ കണ്ടെത്തുകയായിരുന്നു. പ്രതി ബംഗാളിൽ പോയി വരുന്ന സമയത്ത് വലിയ അളവിൽ ലഹരി മരുന്ന് ട്രെയിൻ മാർഗം കേരളത്തിൽ എത്തിച്ച ശേഷം ഇതര സംസ്ഥാന തൊഴിലാളികൾക്കും യുവാക്കൾക്കും മറ്റും ചെറു പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയാണ് ചെയ്തിരുന്നത്. നിരവധി തവണ ബംഗാളിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപന നടത്തിയിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യുന്നതിനിടെ സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.