പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 22കാരന് 20 വർഷം കഠിന തടവ്

മുംബൈ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22കാരന് 20 വർഷം കഠിന തടവ് വിധിച്ച് കോടതി. അലിബാഗിലുള്ള പ്രത്യേക പോക്സോ കോടതി ജഡ്ജി ഷാഹിദ ശൈഖിന്‍റേതാണ് ഉത്തരവ്. 12 വയസ്സുകാരിയായ പെൺകുട്ടിയെയാണ് പ്രതിയായ പരേഷ് മേത് പീഡിപ്പിച്ചത്. ഇരുവരും മഹാരാഷ്ട്ര റായ്ഗഡിലെ പെൻ തലൂക്ക സ്വദേശികളാണ്.

കഴിഞ്ഞ വർഷം മേയിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, മാനഭംഗം, പീഡനം എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ വകുപ്പുകൾ പ്രകാരവും കേസെടുത്തിരുന്നു.

സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പൻവേലിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് നാല് സ്ഥലങ്ങളിൽ വച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ഭൂഷൺ സാൽവി വിചാരണക്കിടെ അറിയിച്ചു. കേസിൽ പരേഷിന് കോടതി 20 വർഷത്തെ കഠിന തടവ് കൂടാതെ 50,000 രൂപ പിഴയും ചുമത്തി.

Tags:    
News Summary - Man gets 20 year imprisonment for sexually assaulting minor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.