പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതിയെ കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ആക്രമണ കേസിലെ പ്രതിയെ പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ടയാൾ അറസ്റ്റിൽ.

നാരായണമംഗലത്ത് മോട്ടോർ ബൈക്കിന്‍റെ ശബ്ദത്തെച്ചൊല്ലി യുവാവിനെ ആക്രമിച്ച സംഘത്തിലുൾപ്പെട്ട കാഞ്ഞിരപ്പറമ്പിൽ അനീഷിനെ (35) തിങ്കളാഴ്ച കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ഇറക്കി കൊണ്ട് പോകാനെത്തിയ സഹോദരൻ ട്രോളി കണ്ണൻ എന്ന അരുൺ (37) പൊലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്യാനും അറസ്റ്റിലായ സഹോദരനെ ഇറക്കി കൊണ്ടുപോവാനും ശ്രമിച്ചതോടെ ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നാരായണമംഗലത്ത് ചെമ്മീൻകെട്ടിലെ ജോലിക്കാരനായ വരാപ്പുഴ സ്വദേശി അനന്തു (22)വിനെയാണ് സംഘം മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

അനന്തുവിന്റെ മോട്ടോർ ബൈക്കിന് ശബ്ദം കൂടുതലാണെന്ന് ആരോപിച്ചായിരുന്നു സംഘം അനന്തുവിനെ ആക്രമിച്ചത്. ഇയാൾ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ അരുൺ പതിനേഴോളം കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 

Tags:    
News Summary - man arrested for trying to take the accused away from the police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.