മുഹമ്മദ് ആഷിഖ് ,അഭിൻ സൂര്യ
സുൽത്താൻ ബത്തേരി: മുത്തങ്ങ പൊൻകുഴി അതിർത്തിയിൽവെച്ച് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്ലീപ്പർ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളെയാണ് 41.5 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന കോഴിക്കോട് ഫറോക്ക് ചെമ്പ്രയിൽ മുഹമ്മദ് ആഷിഖ് (29), മലപ്പുറം വണ്ടൂർ സ്വദേശി വാണിയമ്പലം പള്ളത്ത് അഭിൻ സൂര്യ (19) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
2024 ഒക്ടോബറിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽവെച്ച് കാറിൽ കടത്തിക്കൊണ്ടുവന്ന 53.900 ഗ്രാം മെത്താംഫിറ്റമിനുമായി മുഹമ്മദ് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് വീണ്ടും പിടിയിലായത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.എം. സൈമൺ, പ്രിവന്റിവ് ഓഫിസർ കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.വി. രതീഷ്, അമൽ തോമസ്, വി.ബി. നിഷാദ്, സിവിൽ എക്സൈസ് ഡ്രൈവർ വീരാൻ കോയ എന്നിവർ പങ്കെടുത്തു. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.