കൊല്ലപ്പെട്ട നിഥിന, പ്രതി അഭിഷേക്

പാലാ സെന്‍റ് തോമസ് കോളജിൽ പെൺകുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

കോട്ടയം: പാലാ സെന്‍റ് തോമസ് കോളജിൽ പെൺകുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. വൈക്കം തലയോലപറമ്പ് സ്വദേശിനി നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൊടുംക്രൂരത ചെയ്തത്.

ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥികളാണ് കൊല്ലപ്പെട്ട നിതിനയും കൊലപാതകി അഭിഷേകും. കൊലപാതകത്തിന് പിറകിലെ കാരണം വ്യക്തമല്ല. പ്രണയനൈരാശ്യമാണ് കൊടും ക്രൂരതയുടെ കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

പരീക്ഷ കഴിഞ്ഞ് കാമ്പസിലിരിക്കുേമ്പാഴാണ് സംഭവം. അഭിഷേകും നിതിനയും ഒറ്റക്ക് സംസാരിച്ചു നിൽക്കുന്നത് മറ്റുള്ള കുട്ടികൾ കണ്ടിരുന്നു. പെൺകുട്ടി നിലത്തുവീണുകിടക്കുന്നത് കണ്ടാണ് മറ്റുള്ളവർ വന്നു നോക്കുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പത്തുമിനിറ്റിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു.

ചെറിയ കത്തികൊണ്ടാണ് കഴുത്തറുത്തത്. കാമ്പസിലേക്ക് കത്തി കൊണ്ടുവരേണ്ട സാഹചര്യമില്ലാത്തതിനാൽ കരുതികൂട്ടി കത്തിയുമായെത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. അഭിഷേകിനെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Also Read:കൊലക്ക് ശേഷവും കൂസലില്ലാതെ പ്രതി; നിഥിന തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അമ്മ


Tags:    
News Summary - In college, a girl was killed by a classmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.