ഹോട്ടലിലെ കൊല: സിദ്ദീഖിൽനിന്ന് ഷിബിലി ആവശ്യപ്പെട്ടത് അഞ്ചുലക്ഷം

തിരൂർ: കൊല്ലപ്പെട്ട കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി, തിരൂർ ഏഴൂർ സ്വദേശി മേച്ചേരി വീട്ടിൽ സിദ്ദീഖിൽനിന്ന് പ്രതികൾ ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപ. പൊലീസ് ചോദ്യംചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തൽ. ഹണിട്രാപ്പിൽ കുരുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. മുഖ്യ പ്രതിയായ ഷിബിലി അഞ്ചുലക്ഷം രൂപയാണ് സിദ്ദീഖിൽനിന്ന് ആവശ്യപ്പെട്ടത്. നഗ്നനാക്കി ഫോട്ടോ എടുക്കാനുള്ള ശ്രമം എതിർത്ത സിദ്ദീഖിനെ കൈയിൽ കരുതിയിരുന്ന കത്തി കഴുത്തിൽ വെച്ച് ഷിബിലി പണം ആവശ്യപ്പെടുകയായിരുന്നു.

ഭീഷണിയിലൂടെ ഭയപ്പെടുത്താൻ കത്തികൊണ്ട് സിദ്ദീഖിന്റെ കഴുത്തിൽ വരച്ച് മുറിവുണ്ടാക്കി. എന്നാൽ, വഴങ്ങാതെ വന്നതോടെ സിദ്ദീഖും പ്രതികളും തമ്മിൽ ബലപ്രയോഗമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫർഹാന എടുത്തുകൊടുത്ത ചുറ്റികകൊണ്ട് ഷിബിലി, സിദ്ദീഖിന്റെ തലക്കടിക്കുകയും ആഷിഖ് നെഞ്ചിൽ ആഞ്ഞ് ചവിട്ടുകയും ചെയ്തത്. ഇതാണ് സിദ്ദീഖിന്റെ മരണത്തിലേക്ക് നയിച്ചത്. ഹണിട്രാപ്പിന് വഴങ്ങുകയാണെങ്കിൽ ബ്ലാക്ക് മെയിലിലൂടെ സിദ്ദീഖിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ആഡംബര ജീവിതം നയിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Hotel owner murder: Shibili demanded five lakhs from Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.