പട്ടാമ്പി: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി ഉണ്ണിക്കത്തൊടി കൃഷ്ണദാസിനെയാണ് (28) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
2021 മേയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രതി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് പരാതി. വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയതോടെയാണ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയത്. ഒറ്റപ്പാലം എസ്.ഐയായിരുന്ന അനൂപാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.