ചെന്നൈ: മധുര ഉസിലംെപട്ടിയിൽ ദുരൂഹസാഹചര്യത്തിൽ പെൺശിശു കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. സംഭവം വാർത്തയായതോടെ മാതാപിതാക്കൾ മുങ്ങി. പെരിയക്കട്ടളൈ ഗ്രാമത്തിലെ മുത്തുപാണ്ടി-കൗസല്യ ദമ്പതികൾക്ക് ഈമാസം 21നാണ് മൂന്നാമതും പെൺകുഞ്ഞ് ജനിച്ചത്. ഞായറാഴ്ച കുഞ്ഞ് മരിച്ചു. മരണവിവരം ബന്ധുക്കളെയും മറ്റും അറിയിക്കാതെ വീടിന് പിൻഭാഗത്തായി സംസ്കരിച്ചു. സംഭവം പുറത്തായതോടെ ആരോഗ്യ വകുപ്പ് അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. നവജാതശിശു പെൺകുഞ്ഞായതിനാലും കാലുകൾക്ക് അംഗപരിമിതി ശ്രദ്ധയിൽപ്പെട്ടതിനാലും കൊലപ്പെടുത്തിയതാവാമെന്നാണ് സംശയം. കുഞ്ഞിെൻറ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനാണ് പൊലീസ് നീക്കം. ഒളിവിൽപോയ ദമ്പതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.