ഭിന്നശേഷിക്കാരനായ യാചകൻ കൊലപാതകക്കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: പുതുവർഷ ദിനം നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരനായ യാചകൻ അറസ്റ്റിൽ. ഡൽഹിയിലെ രജൗരി ഗാർഡൻ ഭാഗത്താണ് സംഭവം. വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കേസിൽ 65കാരനായ യാചകനൊപ്പം ഒരാൾകൂടി അറസ്റ്റിലായിട്ടുണ്ട്.

നെഞ്ചിലും മറ്റും കുത്തേറ്റ പാടുകളുമായി മരിച്ച ചന്ദൻ എന്നയാളുടെ മൃതദേഹം സുഭാഷ് നഗർ ഭാഗത്താണ് ശനിയാഴ്ച കണ്ടെത്തിയത്.

രണ്ട് സുഹൃത്തുക്കളോടൊപ്പം അൻസൽ പ്ലാസയ്ക്ക് സമീപം പുതുവത്സരം ആഘോഷിക്കുകയായിരുന്നു മരിച്ച ചന്ദൻ. പുലർച്ചെ 2:30ന് ചന്ദൻ സുഭാഷ് നഗറിലെ ഒരു ഹോട്ടലിന് പുറത്തുള്ള കച്ചവടക്കാരനിൽ നിന്ന് സിഗരറ്റ് വാങ്ങാൻ പോയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹോട്ടലിന് സമീപത്തെ നടപ്പാതയിൽ ഇരിക്കുകയായിരുന്നു ഭിക്ഷാടകനായ സന്തോഷ് പജിയാർ. മദ്യലഹരിയിലായിരുന്ന ചന്ദൻ യാചകനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ സന്തോഷിനെ പരിചരിച്ചിരുന്ന വിനോദ് സ്കൂട്ടിയിൽ എത്തി ചന്ദനെ ആക്രമിക്കുകയായിരുന്നു. സന്തോഷിന്‍റെ പക്കലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ചന്ദനെ കുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കത്തി, രക്തം പുരണ്ട വസ്ത്രങ്ങൾ, ചന്ദന്‍റെ മൊബൈൽ, ഇരുചക്രവാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

Tags:    
News Summary - Disabled Beggar Among two Arrested For murder of Man in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.