രമേഷ്

പോക്സോ കേസിൽ പ്രതിക്ക് ജീവപര്യന്തം; രണ്ടാം പ്രതിയായിരുന്ന മാതാവിനെ കുറ്റമുക്തയാക്കി

തൃശൂർ: ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. വരവൂർ കമ്മുലിമുക്ക് വീട്ടിൽ രമേഷിനെയാണ് (37) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.

പിഴയടക്കാത്ത പക്ഷം ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2014ലാണ് കേസിനാസ്പദമായ സംഭവം. അനാഥാലയത്തിൽ താമസിച്ചിരുന്ന കുട്ടിയെ മാതാവിന്‍റെ കാമുകൻ പീഡിപ്പിച്ചുവെന്നാണ് കേസ്. രണ്ടാം പ്രതിയായിരുന്ന മാതാവിനെ കോടതി കുറ്റവിമുക്തയാക്കി.

ഇൻസ്പെക്ടർമാരായ വിപിൻ ദാസ്, എം.കെ. സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.

Tags:    
News Summary - Defendant gets life sentence in Pocso case; second accused mother was acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.