കാക്കനാട്: ജില്ല ആസ്ഥാനത്തിന് സമീപം ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർക്ക് പരിക്ക്.
ഗുണ്ട തലവൻ മരട് അനീഷ് ഉൾപ്പെടെ 17പേർക്കെതിരെ കേസെടുത്തു. ശനിയാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. കാക്കനാട് കുന്നുമ്പുറം ജങ്ഷന് സമീപത്തെ തട്ടുകടക്ക് മുന്നിൽ ഗുണ്ടസംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നു.
അനീഷ് ഉൾപ്പെടെയുള്ള സംഘങ്ങൾ നടുറോഡിൽ ചേരിതിരിഞ്ഞ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ചവർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ട് കേസുകളിലായാണ് 17പേർക്കെതിരെ കേസെടുത്തത്. ശനിയാഴ്ച വൈകീട്ടോടെ ഏതാനുംപേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.