കാഞ്ഞങ്ങാട്: മകളെ സിനിമയിൽ അഭിനയിപ്പിച്ചതിന്റെ പരിചയത്തിൽ സിനിമ സംവിധായകന് കടമായി നൽകിയ പണം തിരികെ നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു. ബേളൂർ അഞ്ചാം വയലിലെ രാകേഷ് കുമാറിന്റെ ഭാര്യ കെ. ഫാത്തിമത്ത് സുഹറ എന്ന ശിവാഞ്ജയുടെ (35) പരാതിയിൽ സംവിധായകൻ പയ്യന്നൂർ ശ്രീമൂകാംബിക കമ്മ്യൂനിക്കേഷനിലെ കെ. ഗിരീഷ് കുമാറിനെതിരെയാണ് (50) കേസെടുത്തത്. ‘കുറുഞ്ഞി’ എന്ന സിനിമയിലും ടെലിഫിലിമിലും മകളെ അഭിനയിപ്പിച്ച പരിചയത്തിലായിരുന്നു പണം കടം നൽകിയതെന്ന് പരാതിയിൽ പറയുന്നു. മൂന്നുലക്ഷം ചോദിച്ചെങ്കിലും ബാങ്ക് വഴി 90000 രൂപ നൽകി. 2024ൽ ആറ് മാസം കഴിഞ്ഞ് നൽകാമെന്ന് പറഞ്ഞ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. ഹോസ്ദുർഗ് കോടതി നിർദേശപ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.