കൊച്ചി: അന്തർ സംസ്ഥാന യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ജീവനക്കാർ അറസ്റ്റിൽ. 21ാം തീയതി രാത്രിയിൽ ഫോർട്ടുകൊച്ചി -കാക്കനാട് റൂട്ടിൽ സർവിസ് നടത്തുന്ന ഫ്ലോറ ബസിൽ യാത്രചെയ്ത മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തിനാണ് മർദനം ഏറ്റത്.
വാക്കുതർക്കത്തെ തുടർന്നായിരുന്നു സംഭവം. ബസ് കണ്ടക്ടറായ വടുതല സ്വദേശി സഞ്ജയ് (30), ഡ്രൈവർ കുമ്പളങ്ങി സ്വദേശി വിനീഷ് ജോസഫ് പീറ്റർ (26), തൃക്കാക്കര സ്വദേശി ഫഹദ് (23) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മർദന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം എറണാകുളം നോർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.