സൈറണിട്ട് ചീറിപ്പാഞ്ഞു; ലംഘിച്ചത് 15 ചുവപ്പ് സിഗ്നലുകൾ, ആംബുലൻസ് ഡ്രൈവർക്കെതിരെ നടപടി

കാക്കനാട്: എറണാകുളം മുതൽ തിരുവനന്തപുരം വരെ സകല സിഗ്നലുകളും തെറ്റിച്ച് റോഡിലൂടെ ചീറിപ്പാഞ്ഞ ആംബുലൻസിെൻറ ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. അടിയന്തര ഘട്ടങ്ങളിൽ നൽകിയിരിക്കുന്ന ഇളവ് മുതലെടുത്ത് റോഡ് നിയമങ്ങൾ പരസ്യമായി ലംഘിച്ചതിനാണ് നടപടി. അടൂർ സ്വദേശിയായ ജോയ് എന്നയാൾക്കാണ് അധികൃതർ പിഴ ഈടാക്കിയത്.

 എറണാകുളത്ത് കോവിഡ് ബാധിച്ച് മരിച്ച രോഗിയുമായി തൂത്തുക്കുടിയിലേക്ക് പോയതാണ്.

ശബ്ദംകേട്ട് ആളുകളും ട്രാഫിക് പൊലീസും വഴിയൊരുക്കുകയും ചെയ്തിരുന്നു. സാധാരണ ഗതിയിൽ അടിയന്തരമായി രോഗിയുടെ ജീവൻ രക്ഷിക്കേണ്ട സാഹചര്യങ്ങളിൽ മാത്രമാണ് സൈറണും ലൈറ്റുകളും ഉപയോഗിക്കാനും അധികം വേഗതയിൽ പോകാനും അനുവാദമുള്ളൂ.

ഈ അവസരത്തിൽ റോഡിൽ കൂടുതൽ പരിഗണന നൽകുന്ന ആംബുലൻസുകൾക്ക് ചുവപ്പ് സിഗ്നൽ ലംഘിക്കാനും അപകടമുണ്ടാക്കാത്ത തരത്തിൽ വൺവേയിലൂടെ ഇരുദിശകളിലേക്കും പോകാനും അനുമതിയുണ്ട്. എന്നാൽ, മൃതദേഹവുമായി പോകുന്ന ആംബുലൻസാണെങ്കിൽ ഈ സൗകര്യങ്ങൾ ഉപയോഗിക്കരുതെന്നും സാധാരണ വാഹനങ്ങൾപോലെ ഓടിക്കണമെന്നുമാണ് നിയമം. അവശ്യ ഘട്ടങ്ങളില്ലാതെ ആംബുലൻസുകൾ ഫ്ലാഷ് ലൈറ്റുകൾ പ്രവർത്തിപ്പിച്ച് സൈറൺ മുഴക്കി ചീറിപ്പാഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്ന് ആർ.ടി.ഒ പി.എം. ഷബീർ വ്യക്തമാക്കി.


Tags:    
News Summary - Action against ambulance driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.