വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ

തിരുവനന്തപുരം: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ. 2013-ൽ വധശ്രമക്കേസിലുൾപ്പെട്ട് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ വിചാരണക്ക് ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ് പോലീസ് പിടികൂടിയത്

ചെല്ലമംഗലം വാർഡിൽ കരിയം അജിത്ത് നഗർ തിരുവാതിര വീട്ടിൽ ബിജോയ് സഞ്ജീവൻ (45) നെയാണ് ശ്രീകാര്യം പോലീസ് വലിയലാക്കിയത്. 2013-ൽ കരിയം സ്വദേശി ഷാജി മോനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ശ്രീകാര്യം എസ്.എച്ച്.ഒ കെ.ആർ ബിജു, ക്രൈം എസ്.ഐ പ്രശാന്ത് എം, സി.പി.ഒമാരായ വിനീത് കുമാർ, പ്രശാന്ത് കെ.വി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതി ബിജോയിയെ ബാംഗ്ലൂരിലെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Tags:    
News Summary - Accused who drowned on bail in attempted murder case arrested after 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.