ബാലു, പ്രസീദ്
കിളികൊല്ലൂർ: ബൈക്ക് മോഷണക്കേസിലെ പ്രതികൾ പൊലീസിന്‍റെ പിടിയിലായി. പേരൂർ കുറ്റിച്ചിറ പുന്നേത്ത് വയലിൽ ലക്ഷം വീട്ടിൽ ബി. ബാലു (25), വടക്കേവിള താഴത്ത് വിള വയലിൽ വീട്ടിൽ പി. പ്രസീദ് (24) എന്നിവരാണ് പിടിയിലായത്.
14ന് ഉച്ചക്ക് മങ്ങാട് വിദ്യാനഗർ 112, സനോജ് മൻസിലിൽ ഷാജഹാന്‍റെ ബൈക്ക് വീട്ടുമുറ്റത്തുനിന്ന് മോഷ്ടിച്ചു. കൊട്ടാരക്കരയിൽ ജ്വല്ലറിയിൽ സെയിൽസ്മാനായ സനോജ് ട്രെയിൻ യാത്ര സൗകര്യാർഥം റെയിൽവേ സ്റ്റേഷന് മുന്നിലുള്ള വീടിന്‍റെ മുറ്റത്ത് പാർക്ക് ചെയ്തിട്ടാണ് ജോലിക്ക് പോയിരുന്നത്.
സനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനായി സി.സി ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പ്രതികൾ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്.
ഒന്നാം പ്രതിയായ ബാലുവിന് കിളികൊല്ലൂർ സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.