ബദായൂൻ: ഉത്തർപ്രദേശിലെ ബദായൂനിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വൈദ്യുതി വകുപ്പിൽ കരാർ തൊഴിലാളിയായ ജിതേന്ദ്ര യാദവാണ് പിടിയിലായത്. ശനിയാഴ്ച രാവിലെയാണ് 15കാരിയായ പെൺകുട്ടിയുടെ മൃതദേഹം വീടിന് ഒന്നര കി.മീ. അകലെ നിന്ന് കണ്ടെത്തിയത്. തങ്ങളെ അറിയിക്കാതെയാണ് പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതെന്ന് കുടുംബം ആരോപിച്ചു. മകൾ അപകടത്തിൽ മരിച്ചെന്നും മൃതദേഹം തിരിച്ചറിയാൻ ഹാജരാകണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടതെന്നും ഇവർ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
തലക്ക് അരലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട പിടികിട്ടാപ്പുള്ളി പിടിയിൽ
ലഖ്നോ: തലക്ക് 50,000 രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട പിടികിട്ടാപ്പുള്ളി പിടിയിൽ. ക്യാപ്റ്റൻ എന്ന് അറിയപ്പെടുന്ന മംഗൾ ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ബുലുന്ദ്ഷാഹറിൽ ദിബായ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിനിടെയാണ് പിടിയിലായത്. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ നിന്നുള്ള ഇയാളെ മോഷണകേസുകളിൽ പ്രതിയായതിനെത്തുടർന്ന് 2014 ലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.