(Representational Image) PTI Photo

പ്രശസ്തനാകാൻ എന്തും ചെയ്യും; നാലു പേരെ തലക്കടിച്ചുകൊന്ന പതിനെട്ടുകാരൻ അറസ്റ്റിൽ

ഭോപാൽ: 'പ്രശസ്തനാകാൻ എന്തും ചെയ്യു'മെന്ന് നിശ്ചയിച്ചുറപ്പിച്ച്, കൊലപാതക പരമ്പര സൃഷ്ടിച്ച പതിനെട്ടുകാരൻ മധ്യപ്രദേശിൽ അറസ്റ്റിലായി. സംസ്ഥാനത്തെ സാഗർ ജില്ലയിലും ഭോപാലിലുമാണ് ഉറങ്ങിക്കിടന്ന നാലു സുരക്ഷാജീവനക്കാരെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശിവപ്രസാദ് ധുർവെ അറസ്റ്റിലായത്.

വ്യാഴാഴ്ച അർധരാത്രിയോടെ ഭോപാലിൽ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച സാഗർ സ്വദേശിയായ ധുർവെ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നാലു കൊലപാതകങ്ങളും ധുർവെ സമ്മതിച്ചുവെന്നും പ്രശസ്തിക്കുവേണ്ടി സമൂഹമാധ്യമങ്ങൾ വഴി പ്രചോദിതനായാണ് ക്രൂരത ചെയ്തതെന്നും സാഗർ പൊലീസ് സൂപ്രണ്ട് തരുൺ നായക് പറഞ്ഞു. കഴിഞ്ഞ മേയിൽ ഒരു സുരക്ഷാ ജീവനക്കാരൻ മരിച്ച സംഭവത്തിലും ഇയാളുടെ പങ്ക് പരിശാധിക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു. ധുർവെയുടെ മാനസിക നിലയിൽ തകരാറില്ലെന്നും ഒരു 'സൈക്കോ' അല്ലെന്നും തരുൺ നായക് കൂട്ടിച്ചേർത്തു.

സാഗറിൽ കൊലപാതകം നടത്തി ഇരയുടെ മൊബൈൽ ഫോണുമായി ഭോപാലിലെത്തിയാണ് അടുത്ത കൃത്യം നടത്തിയത്. ഈ ഫോണിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

Tags:    
News Summary - 18-year-old Serial Killer Who Killed Four Men Arrested in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.