മൂന്ന് ലക്ഷം രൂപ നൽകി 14കാരിയെ 'വധു'വാക്കി; ഗർഭം ധരിക്കാത്തതിന് പീഡനം, 40കാരനെതിരെ കേസ്

ജയ്പൂർ: മൂന്ന് ലക്ഷം രൂപ നൽകി 14കാരിയെ 'വധു'വാക്കുകയും ഗർഭം ധരിക്കാത്തതിന് പീഡിപ്പിക്കുകയും ചെയ്ത 40കാരനെതിരെ കേസ്. രാജസ്ഥാനിലെ ധോൽപൂരിലാണ് സംഭവം. കഴിഞ്ഞ വർഷമാണ് അമ്മയുടെ ജീവിത പങ്കാളി പെൺകുട്ടിയെ യുവാവിന് വിറ്റത്. പീഡനം സഹിക്കാനാവാതെ പെൺകുട്ടി വീട്ടിൽനിന്ന് രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ധോൽപൂരിൽനിന്ന് 300 കിലോമീറ്റർ സഞ്ചരിച്ച് ജയ്പൂരിലെത്തിയ പെൺകുട്ടിയെ ബാലാവകാശ സംഘടനയായ ബച്ച്പൻ ബച്ചാവോ ആന്ദോളൻ (ബി.ബി.എ) കണ്ടെത്തി സിറ്റി പൊലീസിന് കൈമാറുകയും ജയ്പൂരിലെ സർക്കാറിന്റെ ഷെൽട്ടർ ഹോമിലേക്ക് അയക്കുകയുമായിരുന്നു.

ധോൽപൂർ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി ഏതാനും വർഷം മുമ്പ് അമ്മക്കൊപ്പം പങ്കാളിയുടെ വീട്ടിൽ താമസമാക്കിയിരുന്നു. ഇവരെ ബാധ്യതയായി കണ്ട അമ്മയുടെ പങ്കാളി കഴിഞ്ഞ വർഷം വിവാഹിതനായ മധ്യവയസ്കന് പെൺകുട്ടിയെ വിൽക്കുകയായിരുന്നു. തുടർന്ന് ഒമ്പത് മാസം പെൺകുട്ടി 'ഭർത്താവി'ന്റെ പീഡനത്തിനും മർദനത്തിനും ഇരയായി. ഗർഭം ധരിക്കാത്തതിനാൽ അയാളും കുടുംബവും അപമാനിക്കാനും തുടങ്ങി. പലതവണ ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ ആഴ്ച, വീട്ടിൽനിന്ന് രക്ഷപ്പെട്ട് പെൺകുട്ടി ജയ്പൂരിൽ എത്തുകയായിരുന്നു.

Tags:    
News Summary - 14-year-old girl was made a 'bride' by paying three lakh rupees; Torture for not getting pregnant, case against 40-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.