തിരുവനന്തപുരം: ഉദ്യോഗാർഥികളിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കണമെന്ന നിർദേശവുമായ ി വീണ്ടും പി.എസ്.സി. പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകിയിട്ടും ഉദ്യോഗാർഥികൾ കൂട്ടത്തോ ടെ പരീക്ഷ എഴുതാതെ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാറിന് കത്ത് നൽകാൻ കേരള പബ്ലിക് സർവിസ് കമീഷെൻറ നീക്കം.
കൺഫർമേഷെൻറ അടിസ്ഥാനത്തിൽ സൗകര്യം ഒരുക്കിയി ട്ടും പരീക്ഷ എഴുതാതിരിക്കുന്നതോടെ കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടാകുന്നതെന്ന് പി.എസ്.സി ചൂണ്ടിക്കാട്ടുന്നു. നിരവധി തവണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും നയപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർദേശം തള്ളി. ഓരോ പരീക്ഷ കഴിയുമ്പോഴും കോടികളുടെ നഷ്ടമുണ്ടാകുന്നതിനാൽ പുനർചിന്തനം വേണമെന്നാണ് പി.എസ്.സി നിലപാട്.
ഉദ്യോഗാർഥികളിൽനിന്ന് ഫീസ് ഈടാക്കാൻ മടിച്ചാണ് സർക്കാർ നിർദേശപ്രകാരം ‘കൺഫർമേഷൻ’ സമ്പ്രദായം പി.എസ്.സി നടപ്പാക്കിയത്. എന്നിട്ടും സാമ്പത്തികനഷ്ടം കുറക്കാൻ പി.എസ്.സിക്ക് ആയിട്ടില്ല. വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ (വി.ഇ.ഒ) പരീക്ഷ എഴുതുമെന്ന് കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ 1,92,409 പേർ ഉറപ്പ് നൽകിയിട്ടും എത്തിയത് 97,498 പേർ മാത്രം. തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒക്ടോബര്‍ 12ന് നടത്തിയ വി.ഇ.ഒ പരീക്ഷയിലും ഇതുതന്നെയായിരുന്നു അവസ്ഥ. 2,04,444 പേർ കൺഫർമേഷൻ നൽകിയെങ്കിലും പകുതിപ്പേരെ എത്തിയുള്ളൂ. വി.ഇ.ഒ പരീക്ഷക്ക് മാത്രം നാല് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
നിലവില്‍ ഉദ്യോഗാർഥികളില്‍നിന്ന് പി.എസ്.സി അപേക്ഷ ഫീസ് വാങ്ങാറില്ല. എന്നാൽ യൂനിവേഴ്സിറ്റികളും യു.പി.എസ്.സിയും പരീക്ഷക്ക് ഫീസ് ഈടാക്കുന്നതായി പി.എസ്.സി ചൂണ്ടിക്കാട്ടുന്നു. നിലവിൽ വകുപ്പുതല പരീക്ഷകളെല്ലാം ഓൺലൈനിലേക്ക് മാറിക്കഴിഞ്ഞു. ഭാവിയിൽ മറ്റ് പരീക്ഷകളും ഓൺലൈനിലേക്ക് മാറ്റുന്നതിനും പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാകുന്നതിനും കൂടുതൽ തുക കണ്ടെത്തേണ്ടിവരും. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത് അധിക ബാധ്യതയാകുമെന്ന് മുന്നിൽകണ്ടാണ് ചെറിയൊരു തുക ഉദ്യോഗാർഥികളിൽനിന്ന് ഈടാക്കാൻ പി.എസ്.സി ആവശ്യപ്പെടുന്നത്. ബജറ്റ് പ്രപ്പോസലിൽ ഇൗ ശിപാർശ പി.എസ്.സി ധനവകുപ്പ് മുമ്പാകെ വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.