പുതുപ്പള്ളി സെന്‍റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെജില്ല പുസ്തക ഡിപ്പോ, പുതുപ്പള്ളി സെന്‍റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ

ജില്ല ഡിപ്പോയിൽ എത്തിയ പാഠപുസ്തകങ്ങൾ

ഇനി പഠനകാലം; 8.97 ലക്ഷം പാഠപുസ്തകങ്ങൾ എത്തി

കോട്ടയം: സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, ജില്ലയിൽ സ്കൂൾ പാഠപുസ്തക വിതരണം അന്തിമഘട്ടത്തിൽ. കഴിഞ്ഞദിവസം വരെ 8,97,912 പുസ്തകങ്ങൾ ജില്ലയിലെ സ്കൂളുകളിലെത്തി. ഇതിൽ 8,51,833 എണ്ണം സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കും 46,079 എണ്ണം അൺ എയ്ഡഡ് സ്കൂളുകളിലേക്കുമാണ് വിതരണം ചെയ്തത്.

പുതുപ്പള്ളി സെന്‍റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ ഡിപ്പോയിൽനിന്നാണ് ജില്ലയിലേക്കുള്ള പുസ്തക വിതരണം. എറണാകുളം കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽനിന്ന് എത്തിക്കുന്ന പുസ്തകങ്ങൾ ഇവിടെനിന്ന് 251 സ്കൂൾ സൊസൈറ്റികളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ജില്ല കേന്ദ്രത്തിൽനിന്ന് സൊസൈറ്റികളിലേക്ക് പുസ്തകം എത്തിക്കുന്നത്. സ്കൂൾ അധികൃതർ സൊസൈറ്റിയിൽനിന്ന് പുസ്തകങ്ങൾ ഏറ്റെടുക്കുകയാകും ചെയ്യുക.

ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലേക്കായി 15 ലക്ഷത്തോളം പുസ്തകങ്ങളാണ് ആവശ്യമുള്ളത്. അവശേഷിക്കുന്ന പുസ്തകങ്ങളും അടുത്ത ദിവസങ്ങളിൽ ജില്ല ഡിപ്പോയിലെത്തും. സ്കൂൾ തുറക്കുംമുമ്പ് വിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

സിലബസിൽ മാറ്റംവരാത്ത ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്കുള്ള വിതരണമാണ് ആദ്യഘട്ടത്തിൽ നടന്നത്. ഇത് ഏകദേശം പൂർത്തിയായി. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾ ഇത്തവണ മാറിയിട്ടുണ്ട്. ഇതിൽ 10ാം ക്ലാസിന്‍റെ വിതരണം ഏറെക്കുറെ പൂർത്തിയായി. രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലേത് എത്തിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഈ വർഷത്തോടെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ പുസ്തകങ്ങളും പുതിയ സിലബസിലേക്ക് മാറും. ഇത്തവണ സ്കൂൾ അടക്കുംമുമ്പ് 2025-26 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ ഡിപ്പോയിലെത്തിയിരുന്നു. ജൂൺ രണ്ടിനാണ് പുതിയ അധ്യയനവർഷത്തിന് തുടക്കമാകുന്നത്.

Tags:    
News Summary - text book arrived in schools for new academic year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.