സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയം; നാല് മാസം സമയം ദീർഘിപ്പിച്ച് സുപ്രീംകോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് നിർണയത്തിനുള്ള സമയം നാല് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്. ഫീസ് നിർണയത്തിനുള്ള സമയം ദീർഘിപ്പിച്ച് നൽകാൻ ഫീസ് നിർണയ സമിതി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്.

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2017-18 മുതലുള്ള ഫീസ് നിരക്ക് പുനഃപരിശോധിക്കാൻ കഴിഞ്ഞ ഫെബ്രുവരി 25നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കാനായിരുന്നു ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതിക്ക് കോടതിയുടെ നിർദേശം.

സമിതി ആവശ്യപ്പെടുന്ന രേഖകൾ നൽകാനും കോളജുകൾക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ രേഖകൾ ഹാജരാക്കാനും വിശദീകരണം നൽകാനും കോളജുകൾ സമിതിയോട് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - Self-financed medical fee determination; Supreme Court extends four-month extension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.