ഒരിക്കലെങ്കിലും വിദേശത്ത് പോയി പഠിക്കണം. ഇതൊരു കാലത്ത് പലർക്കും വിദൂര സ്വപ്നം മാത്രമായിരുന്നു. എന്നാൽ ലോകം നമ്മുടെ വിരൽത്തുമ്പിലേക്ക് ചുരുങ്ങിയപ്പോൾ വിദേശ പഠനം യാഥാർഥ്യമായി മാറിയിരിക്കുന്നു. വർഷംതോറും ഇന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന്, ഉപരിപഠനത്തിനായി വിദേശത്തേക്ക് പറക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടിവരികയാണ്. വിദേശ ബിരുദം നൽകുന്ന ഗ്ലാമർ പദവിയും തുറന്നുകിട്ടുന്ന മികച്ച തൊഴിലവസരങ്ങളും തന്നെയാണ് ഇതിന് പ്രധാന കാരണം.
പക്ഷേ, വിദേശ പഠനമെന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന അടുത്ത ചിന്ത അതിന്റെ ഭീമമായ ചെലവാണ്. ട്യൂഷൻ ഫീസ്, താമസം, ഭക്ഷണം, യാത്ര, ഇൻഷുറൻസ്... പട്ടിക നീളും. ഇവിടെയാണ് പലരും പിന്നോട്ട് വലിയുന്നത്. എന്നാൽ, അർഹതയും കഠിനാധ്വാനം ചെയ്യാൻ മനസ്സുമുണ്ടെങ്കിൽ പണംതടസ്സമാകില്ല എന്നതാണ് സത്യം. സാമ്പത്തിക ഭാരം ലഘൂകരിച്ച് നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ സഹായിക്കുന്ന നിരവധി സ്കോളർഷിപ്പുകളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം.
സ്കോളർഷിപ്പുകൾ പലവിധം
സ്കോളർഷിപ്പുകൾ സാമ്പത്തിക സഹായം മാത്രമല്ല നൽകുന്നത്. പ്രശസ്ത സ്കോളർഷിപ് ലഭിക്കുന്നത് നിങ്ങളുടെ അക്കാദമിക് മികവിനും കഴിവിനുമുള്ള അംഗീകാരം കൂടിയാണ്. ഇത് നിങ്ങളുടെ ബയോഡേറ്റയിൽ പൊൻതൂവലായിരിക്കും. ഭാവിയിൽ തൊഴിൽ നേടുന്നതിനും ഗവേഷണ അവസരങ്ങൾക്കും ഇത് വലിയ മുതൽക്കൂട്ടാകും. സ്കോളർഷിപ്പുകൾ പലതരത്തിലുണ്ട്:
ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളോടെ പഠിക്കാൻ അവസരങ്ങൾ നൽകുന്ന ചില പ്രധാന രാജ്യങ്ങളും അവിടത്തെ പ്രധാന സ്കോളർഷിപ്പുകളും പരിചയപ്പെടാം.
1. യുനൈറ്റഡ് കിങ്ഡം (യു.കെ)
2. യു.എസ്.എ
3. ജർമനി
4. കാനഡ
5. ആസ്‌ട്രേലിയ
6. യൂറോപ്യൻ യൂനിയൻ
പ്രത്യേകത: ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത, കുറഞ്ഞത് രണ്ട് യൂറോപ്യൻ രാജ്യങ്ങളിലെ സർവകലാശാലകളിലായിട്ടായിരിക്കും നിങ്ങളുടെ മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കുക എന്നതാണ്. ഇത് ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളിലെ സംസ്കാരവും പഠനരീതികളും അടുത്തറിയാൻ അവസരം നൽകും.
സ്കോളർഷിപ്: ഇതൊരു പൂർണ സ്കോളർഷിപ്പാണ്. ട്യൂഷൻ ഫീസ്, യാത്രാച്ചെലവ്, ഇൻഷുറൻസ്, പ്രതിമാസ ജീവിതച്ചെലവ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. സയൻസ്, ഹ്യുമാനിറ്റീസ്, എൻജിനീയറിങ് തുടങ്ങി നിരവധി വിഷയങ്ങളിൽ ഇറാസ്മസ് കോഴ്സുകൾ ലഭ്യമാണ്.
വെബ്സൈറ്റ്: ( https://erasmus-plus.ec.europa.eu/opportunities/opportunities-for-individuals/students/erasmus-mundus-joint-masters )
മേരി ക്യൂറി സ്കോളർഷിപ്: ഗവേഷണത്തിൽ താല്പര്യമുള്ളവർക്ക്, പ്രത്യേകിച്ച് പിഎച്ച്.ഡി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് യൂറോപ്യൻ യൂനിയൻ നൽകുന്ന സുവർണാവസരമാണ് മേരി ക്യൂറി ആക്ഷൻസ്.
പ്രത്യേകത: പരമ്പരാഗത സ്കോളർഷിപ് എന്നതിലുപരി മികച്ച ശമ്പളത്തോടുകൂടിയ റിസർച്ച് ഫെലോഷിപ്പാണിത്. സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ ഒരു പ്രോജക്റ്റിന്റെ ഭാഗമായി ശമ്പളത്തോടെ ഗവേഷണം ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
സ്കോളർഷിപ്: ഗവേഷകർക്ക് മികച്ച പ്രതിമാസ ശമ്പളം, യാത്രാബത്ത, കുടുംബാംഗങ്ങൾ കൂടെയുണ്ടെങ്കിൽ അവർക്കുള്ള അലവൻസ് എന്നിവയെല്ലാം ഉറപ്പാക്കുന്നു. ഇത് അക്കാദമിക് മേഖലയിലും വ്യവസായ മേഖലയിലും ഗവേഷകർക്ക് മികച്ച പരിശീലനവും തൊഴിൽ സുരക്ഷയും നൽകുന്നു.
വെബ്സൈറ്റ്: marie-sklodowska-curie-actions.ec.europa.eu
സ്വപ്നമല്ല, നേടിയെടുക്കാം
വിദേശ പഠനം സ്വപ്നം കാണുന്ന ഓരോ വിദ്യാർഥിയും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: ഇത് പണമുള്ളവർക്ക് മാത്രം സാധ്യമാകുന്ന ഒന്നല്ല. കഠിനാധ്വാനവും കഴിവും സ്വപ്നങ്ങളുമുള്ള ഏതൊരാൾക്കും മുന്നിൽ അവസരങ്ങളുടെ ഒരു വലിയ ലോകം തുറന്നുകിടക്കുന്നുണ്ട്.
ശരിയായ വിവരങ്ങൾ കണ്ടെത്തുക, കൃത്യമായി ആസൂത്രണം ചെയ്യുക, ആത്മാർഥമായി പരിശ്രമിക്കുക. ചെവെനിങ്ങിന്റെ ചിറകിലേറി ലണ്ടനിലോ, ഇറാസ്മസിന്റെ ഭാഗമായി യൂറോപ്പിലെ പല നഗരങ്ങളിലോ, ഡി.എ.എ.ഡിയുടെ സഹായത്തോടെ ബർലിനിലോ നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം നൽകാൻ സാധിക്കും. ലോകം നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്, ആ അവസരങ്ങളെ കൃത്യമായി ഉപയോഗിക്കുക.
എങ്ങനെ തയാറെടുക്കാം?
സ്കോളർഷിപ് നേടുക എന്നത് കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ആവശ്യമുള്ള പ്രക്രിയയാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
1. നേരത്തെ തുടങ്ങുക: അപേക്ഷ പ്രക്രിയക്ക് കുറഞ്ഞത് ഒരു വർഷം മുമ്പെങ്കിലും തയാറെടുപ്പുകൾ തുടങ്ങുക.
2. അക്കാദമിക് മികവ് പുലർത്തുക: നല്ല മാർക്കും മികച്ച അക്കാദമിക് റെക്കോഡുമാണ് ആദ്യത്തെ പടി.
3. ഭാഷാ പരീക്ഷകൾക്ക് തയാറെടുക്കുക: ടോഫൽ അല്ലെങ്കിൽ ഐ.ഇ.എൽ.ടി.എസ് പോലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷകളിലും, ആവശ്യമെങ്കിൽ ജി.ആർ.ഇ, ജിമാറ്റ് പോലുള്ള സ്റ്റാൻഡേർഡ് ടെസ്റ്റുകളിലും മികച്ച സ്കോർ നേടുക.
4. കൃത്യമായ ഗവേഷണം: നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ, രാജ്യങ്ങൾ, സർവകലാശാലകൾ എന്നിവയെക്കുറിച്ച് വിശദമായി പഠിക്കുക.
5. ശക്തമായ അപേക്ഷ തയാറാക്കുക: സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (എസ്.ഒ.പി), ശിപാർശ കത്തുകൾ (എൽ.ഒ.ആർ) എന്നിവ വളരെ പ്രധാനപ്പെട്ടതാണ്.
6. ഡെഡ്‌ലൈനുകൾ ശ്രദ്ധിക്കുക: ഓരോ സ്കോളർഷിപ്പിനും അപേക്ഷിക്കാനുള്ള അവസാന തീയതി വ്യത്യസ്തമായിരിക്കും. ഇവയെല്ലാം കൃത്യമായി രേഖപ്പെടുത്തി വെച്ച് അതിനനുസരിച്ച് പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.