ആർ.ജി.ഐ.പി.ടിയിൽ എം.ബി.എ ബിസിനസ് അനലിറ്റിക്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

അമേത്തിയിലെ (യു.പി) രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (RGIPT) 2022 വർഷത്തെ എം.ബി.എ (ബിസിനസ് അനലിറ്റിക്സ്), എം.ബി.എ എന്നീ ഫുൾടൈം പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

എം.ബി.എ പ്രോഗ്രാമിൽ എനർജി, മാർക്കറ്റിങ്, ഫിനാൻസ്, എച്ച്.ആർ, ഓപറേഷൻസ് എന്നിവ സ്‍പെഷലൈസേഷനുകളാണ്. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം.

എം.ബി.എ (ബിസിനസ് അനലിറ്റിക്സ്): ഇതൊരു മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമാണ്. യോഗ്യത: ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ്/ടെക്നോളജി/ബിരുദം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബി.എസ്സി/ബി.കോം/ബി.സി.എ/ബി.എ (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) ബിരുദം.

ഈ രണ്ട് പ്രോഗ്രാമുകൾക്കും പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.

IIM-കാറ്റ് 2021/എക്സാറ്റ്-2022/സിമാറ്റ്-2022/മാറ്റ്-2022/ജിമാറ്റ്-2021 സ്കോർ നേടിയിട്ടുള്ളവരാകണം. എന്നാൽ, യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. എല്ലാ യോഗ്യത പരീക്ഷകളും (BE/BTech ഒഴികെ) 65 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. തത്തുല്യ ഗ്രേഡുകാരെയും പരിഗണിക്കും.എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് യോഗ്യത പരീക്ഷകളിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്.

പ്രവേശന വിജ്ഞാപനം www.rgipt.ac.inൽ ലഭ്യമാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. മാർച്ച് 27 വരെ അപേക്ഷകൾ സ്വീകരിക്കും.

അക്കാദമിക് മികവ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അന്വേഷണങ്ങൾക്ക് mba-admissions@rgipt.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.

Tags:    
News Summary - rgipt calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.