തിരുവനന്തപുരം: തൊഴിൽമേഖലയിലെ റിക്രൂട്ട്മെന്റിന് പുറമെ, വിദേശത്തെ മികച്ച സർവകലാശാലകളിൽ പഠിക്കാനുള്ള അവസരമൊരുക്കി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷന് കണ്‍സൽട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്). സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി വ്യാഴാഴ്ച തിരുവനന്തപുരത്ത് ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ എക്സ്പോ സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തമ്പാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ നടക്കുന്ന എക്സ്പോയില്‍ ഒമ്പതു രാജ്യങ്ങളിൽനിന്നുള്ള 40ൽപരം സർവകലാശാല പ്രതിനിധികൾ പങ്കെടുക്കും. ഈ മാസം 19ന് എറണാകുളം കലൂരിലുള്ള ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററിലും 20ന് കോഴിക്കോട് പി.ടി. ഉഷ റോഡിലുള്ള താജ് ഗേറ്റ്വേയിലും എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്. രജിസ്ട്രേഷന് ഉൾപ്പെടെ പൂർണമായും സൗജന്യമായാണ് എക്സ്പോ സേവനങ്ങൾ. വിവിധ രാജ്യങ്ങളിലെ ഉപരി പഠന-തൊഴില്‍ സാധ്യതകളും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. യു.എസ്.എ, ആസ്ട്രേലിയ, യു.കെ., കാനഡ, ന്യൂസിലന്‍ഡ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നീ ഒമ്പത് വിദേശ രാജ്യങ്ങളില്‍നിന്നുള്ള സർവകലാശാല പ്രതിനിധികളെ നേരില്‍ കാണാനും എക്സ്പോയില്‍ അവസരം ഉണ്ടാകും.
അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, യോജിച്ച കോളജുകള്‍/യൂനിവേഴ്സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, വിസ പ്രോസസിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങള്‍, പ്രവേശനത്തിന് മുന്നോടിയായുള്ള പരിശീലനം, വിദേശഭാഷാ പരിശീലനം തുടങ്ങിയ സേവനങ്ങള്‍ക്കു പുറമേ വിദേശത്ത് എത്തുമ്പോള്‍ എയര്‍പോര്‍ട്ട് പിക്-അപ്, സിറ്റി ഓറിയന്റേഷന്‍, അക്കമഡേഷന്‍ സര്‍വിസസ് തുടങ്ങിയവയും നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ഐ.ഇ.എല്‍.ടി.എസ് പരിശീലനവും നല്‍കും. സ്പോട്ട് അഡ്മിഷനും അര്‍ഹരായവര്‍ക്ക് സ്കോളര്‍ഷിപ്പും ലഭ്യമാക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ചെയർമാൻ കെ.പി. അനിൽകുമാർ, എം.ഡി കെ.എ. അനൂപ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. www.odepc.net/edu-expo-2022 എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താം. വിവരങ്ങള്‍ക്ക് ഫോൺ: 6282631503.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.