കോട്ടയം: മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷയിൽ പാലാ ബ്രില്യൻറ് സ്റ്റഡി സെൻററിലെ ജസ് മരിയ ബെന്നി സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. അങ്കമാലി സ്വദേശിയാണ്. അഖിലേന്ത്യതലത്തിൽ 56ാം റാങ്ക്. 720ൽ 664 മാർക്കാണ് നേടിയത്. പിതാവ് ലോക്കോ പൈലറ്റും മാതാവ് അധ്യാപികയുമാണ്.
ഡോക്ടറാകണമെന്നാണ് ആഗ്രഹം. എം.ബി.ബി.എസിനുശേഷം മാറാരോഗങ്ങളെക്കുറിച്ച് വിദഗ്ധ പഠനം നടത്താനാണ് താൽപര്യം. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർവരെയാണ് പഠിച്ചിരുന്നത്. ഒരു വർഷേത്താളം എൻട്രൻസിനായി മാറ്റിവെച്ചിരുന്നുവെന്ന് ജസ് മരിയ പറഞ്ഞു.
രണ്ടാം റാങ്ക് സംറീൻ ഫാത്തിമക്ക്
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേട്ടവുമായി തിരുവനന്തപുരം സ്വദേശിനി. കരമന ആണ്ടവർ മൻസിലിൽ സംറീൻ ഫാത്തിമയാണ് കേരളത്തിൽ രണ്ടാം സ്ഥാനെത്തത്തിയത്. 657 സ്കോർ നേടിയാണ് സംറിെൻറ നേട്ടം.
അഖിലേന്ത്യതലത്തിൽ 89ാമതും ഒ.ബി.സി വിഭാഗത്തിൽ 12ാമതുമാണ്. സിവിൽ എൻജിനീയറായ മുഹമ്മദ് ഷമീൻ (ചുങ്കത്ത് ജ്വല്ലറി, തിരുവനന്തപുരം) -റീജ ബീഗം ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽനിന്ന് സി.ബി.എസ്.ഇ 12ാം തരം വിജയിച്ച സംറീൻ പാല ബ്രില്യൻസിലെ പരിശീലനത്തിലൂടെയാണ് റാങ്ക് നേട്ടത്തിലെത്തിയത്. സി.ബി.എസ്.ഇ പരീക്ഷയിൽ കഴിഞ്ഞ വർഷം അഖിലേന്ത്യതലത്തിൽ 10ാം സ്ഥാനം നേടിയിരുന്നു. എയിംസ്, ജിപ്മെർ മെഡിക്കൽ പ്രവേശന പരീക്ഷകളും സംറീൻ എഴുതിയിട്ടുണ്ട്. ജിപ്മെറിൽ എം.ബി.ബി.എസ് പഠനം നടത്താനാണ് ആഗ്രഹമെന്ന് സംറീൻ പറഞ്ഞു.
മൂന്നാം റാങ്ക് മാളിയേക്കൽ വീട്ടിലേക്ക്
കൊടിയത്തൂർ: സഹോദരിമാരുടെ പാത പിന്തുടർന്ന് ഡോക്ടറാകാനുള്ള തയാറെടുപ്പിൽ സേബക്ക് മികച്ച റാങ്കിെൻറ തിളക്കം. നീറ്റി’ൽ കേരളത്തിൽ പരീക്ഷ എഴുതിയവരുടെ റാങ്കിൽ മൂന്നാമതാണ് സേബ. ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച മുഹമ്മദ് മാളിയേക്കലിെൻറയും സുബൈദയുടെയും ഇളയ പുത്രിയായ സേബ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ചാണ് ‘നീറ്റായി’ വിജയം കൊയ്തത്. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ, പി.ടി.എം.എച്ച്.എസ്, ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. സേബയുടെ മൂന്ന് ചേച്ചിമാരും വൈദ്യശാസ്ത്രരംഗത്താണ്. ഡോ. ഷാദിയ േകാഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ഒഫ്താൽമോളജി പി.ജി വിദ്യാർഥിനിയാണ്. ഡോ. ഫഹ്മി കോഴിക്കോട് ഇഖ്റ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. മറ്റൊരു സഹോദരിയായ ഫെബിൻ കോട്ടക്കലിൽ ബി.എ.എം.എസ് അവസാന വർഷ വിദ്യാർഥിനിയാണ്. സ്വന്തം നാടായ കോഴിക്കോട് െമഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേരാനാണ് സേബക്ക് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.