തിരുവനന്തപുരം: ജൂലൈ 16ന് നടത്തുന്ന എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്ക് മാർഗരേഖ പുറപ്പെടുവിച്ചു.
•വെബ്ൈസറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡ് നിർബന്ധമായും കരുതണം. ഫോേട്ടാ പതിച്ച തിരിച്ചറിയൽ രേഖയും (ആധാർ/വോട്ടർ െഎഡി/ഡ്രൈവിങ് ലൈസൻസ്/പാൻ കാർഡ്) കരുതണം.
•പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഹാളിൽ പ്രവേശിക്കണം. തുടങ്ങി അരമണിക്കൂർ കഴിെഞ്ഞത്തുന്ന വിദ്യാർഥികളെ പ്രവേശിപ്പിക്കില്ല
•നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയൻറ് പേനയാണ് ഉപയോഗിക്കേണ്ടത്.
•കാൽക്കുലേറ്റർ, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയ ഉപകരണങ്ങൾ കൈവശംവെക്കാൻ പാടില്ല. പരീക്ഷ പൂർത്തിയാകുന്നതിന് മുമ്പ് വിദ്യാർഥികളെ പുറത്തുപോകാൻ അനുവദിക്കില്ല.
•അഡ്മിറ്റ് കാർഡിലെ വേർഷൻ കോഡ് തന്നെയാണ് ലഭിക്കുന്ന ചോദ്യപേപ്പർ ബുക്ക്ലെറ്റിലുമെന്ന് ഉറപ്പുവരുത്തണം.
•ഉത്തരം രേഖപ്പെടുത്താൻ ലഭിക്കുന്ന ഒ.എം.ആർ ഷീറ്റിൽ വേർഷൻ കോഡ്, റോൾ നമ്പർ, ചോദ്യേപപ്പർ ബുക്ക്ലെറ്റിെൻറ സീരിയൽ നമ്പർ, േപര്, വിഷയം, ഒപ്പ് എന്നിവ രേഖപ്പെടുത്തണം.
•പരീക്ഷക്ക് 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും.
•എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവർ രാവിലെ 10 മുതൽ നടക്കുന്ന പേപ്പർ ഒന്നും (ഫിസിക്സ്, കെമിസ്ട്രി) ഉച്ചക്ക് ശേഷം രണ്ടര മുതൽ നടക്കുന്ന പേപ്പർ രണ്ടും (മാത്സ്) പരീക്ഷകൾ എഴുതണം.
•ഫാർമസി പരീക്ഷക്ക് മാത്രം അപേക്ഷിച്ചവർ രാവിലെ നടക്കുന്ന േപപ്പർ ഒന്നിെൻറ പരീക്ഷയാണ് എഴുതേണ്ടത്.
•സർക്കാർ പ്രഖ്യാപിച്ച കോവിഡ് സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണം.
•സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും താപനില പരിശോധനക്ക് വിധേയമാവുകയും ചെയ്യണം.
•േരാഗലക്ഷണങ്ങളുള്ളവരും ഉയർന്ന താപനിലയുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരും ക്വാറൻറീനിൽ കഴിയുന്നവരും സുരക്ഷ മാനദണ്ഡ പ്രകാരം പരീക്ഷ എഴുതണം.
•രക്ഷിതാക്കൾ പരീക്ഷ നടക്കുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ പാടില്ല.
•ഒരു കവാടത്തിലൂടെയാകും പ്രവേശനം.
•പേന, വെള്ളം, ഉച്ചഭക്ഷണം തുടങ്ങിയവ വിദ്യാർഥികൾ കരുതണം. ഇവ കൈമാറ്റം ചെയ്യാൻ പാടില്ല.
•പരീക്ഷയുടെ ഇടവേളയിൽ വിദ്യാർഥികൾ സമ്പർക്കത്തിലാകാനോ കൂട്ടംകൂടാനോ പാടില്ല.
•പരീക്ഷ ഹാളിൽ അനുവദിച്ച സ്ഥലത്ത് മാത്രം ഇരിക്കുക. മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കുക.
•പരീക്ഷയുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് അഡ്മിഷൻ ടിക്കറ്റിൽ ലഭ്യമാക്കുന്ന ജില്ല ലെയ്സൺ ഒാഫിസർമാരുടെ നമ്പറിൽ ബന്ധപ്പെടാം.
•പ്രവേശന പരീക്ഷ കമീഷണറുടെ ഒാഫിസിലെ ഹെൽപ് ലൈൻ നമ്പർ: 0471-2525300.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.